ആദിവാസി വീട്ടമ്മയുടെ മരണം: ഇടത് വലത് രാഷ്ടീ പാര്‍ട്ടികളുടെ ഒത്തുകളി അവസാനിപ്പിക്കണം :ആം ആദ്മി പാര്‍ട്ടി
മാനന്തവാടി:ഡോക്ടര്‍മാരുടെ അനാസ്ഥമൂലം വയനാട് ജില്ലാ ആശുപത്രിയില്‍ ആദിവാസി സ്ത്രീ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തില്‍ ഇടത് വലത് രാഷ്ടീ പാര്‍ട്ടികളുടെ ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു .ജില്ലാ ആശുപത്രി വികസനം ജില്ലാ പഞ്ചായത്തിന്റെ കൈയ്യിലും ,സംസ്ഥാന ഭരണം ഇടതിന്റെ കൈയ്യിലുമാണുള്ളത്. എത്രയും വേഗം ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്ക്കേണ്ടതിന് പകരം അതില്‍ ഇടപെടാതെ ആദിവാസി വൃദ്ധയുടെ മരണം പോലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് ആം ആദ്മി കുറ്റപ്പെടുത്തി.ജില്ലാ പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ ജനപ്രതിനിധികളെ വഴിയില്‍ തടയുകയാണ് ചെയ്യേണ്ടതെന്നും അല്ലാതെ പൊതു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുക അല്ല യു.ഡി എഫ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും ആപ് കുറ്റപ്പെടുത്തി. എത്രയും വേഗം ജില്ലാ ആശുപത്രി സുഖമമായി പ്രവര്‍ത്തിക്കുന്നതിന് ശാശ്വത നടപടി കാണണം . അടിയന്തിര മരണാനന്തര സഹായം 15000 രൂപ നല്‍കണം. വിശധമായ അന്വഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും ആം ആദ്മി പാര്‍ട്ടി മാനന്തവാടി നിയജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്ന സാഹചര്യത്തില്‍ പകരം സംവിധാനം ഒരുക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. വയനാട്ടിലെ ആദിവാസികള്‍ അടക്കമുള്ള പാവപ്പെട്ടവര്‍ ചികിത്സക്കായി നെട്ടോട്ടമോടുന്ന അവസ്ഥയാണ് വയനാട്ടില്‍. ആദിവാസികളുടെ ചികിത്സ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ളവരെ പുറത്താക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ബാബു തച്ചറോത്ത്, അജി കൊളോണിയ ,മുജീബ് റഹ്മാന്, വര്‍ഗ്ഗീസ് ആറാം മൈല്‍ സുനീര്‍ തലപ്പുഴ ,ജോസ് പുന്നക്കുഴി, മാത്യു ചെറുകാട്ടൂര്‍, ലതീഷ് പ്രഭാകര്‍, മനോജ് തലപ്പുഴ, സാലിം വെള്ളമുണ്ട, ഇര്‍ഷാദ് മിയാട്, സമദ് പനമരം ജോണി പയ്യം പള്ളി, എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍