ആദിവാസി വീട്ടമ്മയുടെ മരണം: കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം:സിപിഐഎം
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആദിവാസി വീട്ടമ്മ ചികിത്സ കിട്ടാതെ മരിച്ചതില്‍ സി.പി.ഐ.എം മാനന്തവാടി ഏരിയാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഒ.പി സമയം ദീര്ഘിപ്പിച്ചതിനെതിരെയുള്ള ഡോക്ടര്‍മാരുടെ സമരം അനാവശ്യവും അനവസരത്തിലുള്ളതുമാണെന്നും അതിന്റെ ഇരയാണ് മരണപ്പെട്ട ചാപ്പയെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി. സൂപ്രണ്ടിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.ഇന്ന് രാവിലെ 9.30 ന് എടവകയിലെ ചാപ്പ എന്ന സ്ത്രീ ചികിത്സ തേടി ആശുപത്രിയില്‍ വന്നൂവെങ്കിലും പനിക്കുള്ള പാരസെറ്റമോള്‍ മാത്രം രോഗിക്ക് നല്കി തിരിച്ചയച്ചു. രോഗി താന്‍ അവശനാെന്നും എന്നെ അഡ്മിറ്റാക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ഇവിടെ ബെഡ് ഒഴിവില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയും രണ്ടു മണിക്കൂറിനകം അവശതയിലായ രോഗിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുവരുകയും ചെയ്യുകയായിരുന്നു. ഇസിജി യും പ്രഷറും പരിശോധിച്ചു.അല്‍പ്പസമയത്തിനകം രോഗി മരണപ്പെടുകയും ചെയ്തു. ഇതിനിടെ രോഗിയുടെ ബന്ധുക്കളുടെ കൈവശമുണ്ടായിരുന്ന ഒ.പി ടിക്കറ്റ് ,ഇസിജി റിപ്പോര്‍ട്ട് എല്ലാം ഡോക്ടര്‍മാര്‍ കൈക്കലാക്കിയതായി സിപിഎം ആരോപിച്ചു. തുടര്‍ന്ന് സി.പി.ഐ.എം മാനന്തവാടി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അശുപത്രിയില്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയും ചെയ്തു. സമരം പാട്ടി ജില്ലാ കമ്മിറ്റി അംഗം കെ.വി മോഹനന് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം നിര്‍മ്മല വിജയന് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ സുരേഷ്,ഏരിയാ സെക്രട്ടറി കെ.എം വര്‍ക്കി,ലോക്കല്‍ സെക്രട്ടറി കെ.ടി വിനു എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഡിഎംഓയുമായി നടത്തിയചര്ച്ചയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും, ഡിപ്പാര്‍ട്ട്മെന്റ്തല വിജിലന്‍സ് അന്വേഷണം നടത്തുമെന്നും, പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തുമെന്നും, രോഗിയുടെ ബന്ധുക്കള്‍ക്ക് എല്ലാ രേഖകളും കൈമാറുമെന്നുമുള്ള ഉറപ്പിന്മേല് സമരം അവസാനിപ്പിക്കുകയായിരുന്നു. കൂടാതെ ഇന്നത്തെ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനെ സസ്പെന്റ് ചെയ്ത് പുറത്ത് നിര്‍ത്തിക്കൊണ്ട് അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍