ഹര്‍ത്താലുമായി ബന്ധപ്പെട്ട് വഴിതടയല്കടകള് അടപ്പിക്കല്‍; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്; അഞ്ച് പേരെ അറസ്റ്റ് ചെയ്തു; ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കല്‍പ്പറ്റ:സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ ജില്ലയില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്താനും കടകള്‍ അടപ്പിക്കാനും നേതൃത്വം നല്കിയ സംഘങ്ങള്‍ക്കെതിരെ ജില്ലാ പോലീസ് നടപടി തുടങ്ങി. കല്‍പ്പറ്റയില്‍ അഞ്ചോളം പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍ബി കൃഷ്ണ ഐപിഎസ് വ്യക്തമാക്കി. എന്നാല്‍ ഒരു സംഘടനയുടേയും പരസ്യ പിന്തുണയില്ലാതെ തന്നെ ഒരു കൂട്ടം യുവാക്കള്‍ തെരുവിലിറങ്ങി ഹര്‍ത്താല്‍ വിജയിപ്പിക്കുന്ന കാഴ്ചയാണ് ഇന്ന് ജില്ലയിലും കണ്ടതെന്നും ഭരണകൂടത്തിന് ഇതൊരു പാഠമാണെന്നുമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പറയുന്നത്.
കല്‍പ്പറ്റയില്‍ കടകള്‍ അടപ്പിക്കാനും, വാഹനങ്ങള്‍ തടയാനും നേതൃത്വം നല്കിയ മുഹമ്മദലി, നൂറുദീന്‍,അനസ്,അബ്ദുള്‍ ജംഷീദ്, ഷൈജല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലഹള ഉണ്ടാക്കാനുള്ള ശ്രമം, വഴി തടയല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഐപിസി 143, 147,148 , കേരള പോലീസ് ആക്ട് 117 ഋ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് . കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി കല്‍പ്പറ്റ പോലീസ് അറിയിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. വരുംദിനങ്ങളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് മേധാവി അറിയിച്ചു. യാതൊരു മുന്‍കൂര്‍ പ്രഖ്യാപനവുമില്ലാതെ ഏതാനും ചിലര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച ഹര്‍ത്താല്‍ ആഹ്വാനം ചില യുവാക്കള്‍ ഏറ്റെടുക്കുകയും പിന്നീട് നിരത്തിലിറങ്ങി ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. രാവിലെ മേപ്പാടിയില്‍ നിന്നും തുടങ്ങി കല്‍പ്പറ്റ, പിണങ്ങോട്,പൊഴുതന,വെള്ളമുണ്ട, എടവക മുതലായ പ്രദേശങ്ങളിലും പിന്നീട് മാനന്തവാടിയടക്കമുള്ള സ്ഥലങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടിച്ചുകൂടുകയും വ്യാപകമായി കടകള്‍ അടപ്പിക്കുകയുമായിരുന്നു.
പിഞ്ചുകുഞ്ഞിനെ ക്രൂര കൃത്യത്തിന് വിധേയമാക്കിയവര്ക്കെതിരെ ഭരണകൂടം വേണ്ട വിധത്തില്‍ പ്രതിഷേധിക്കുന്നില്ലെന്നും, തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്തുന്ന കക്ഷിരാഷ്ട്രീയ സംഘടനകള്‍ ഈ വിഷയത്തില്‍ ഹര്‍ത്താല്‍ നടത്തുന്നില്ലെന്നും ആരോപിച്ച് ജനകീയ ഹര്‍ത്താലെന്ന പേരിലാണ് സമൂഹ്യ മാധ്യമങ്ങളില്‍ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിച്ചത്. ഹര്‍ത്താല്‍ അവനവന് ഏറ്റെടുക്കണമെന്നും ഒരു സംഘടനയുടേയും പിന്തുണ വേണ്ടെന്നുമാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ പ്രചരിപ്പിച്ചത്. ആദ്യമൊക്കെ ഹര്ത്താലിനെപറ്റി പല തരത്തിലുള്ള സന്ദേശങ്ങള്‍ പരന്നെങ്കിലും ഒടുവില്‍ ചില ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പരസ്യമായി രംഗത്തിറങ്ങിയതോടെ കടകള്‍ അടച്ച് വ്യാപാരികള്‍ സമരസപ്പെടുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍