പനിബാധിച്ച് അവശനിലയിലായ ആദിവാസി സ്ത്രീ മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍
പ്രതിഷേധവുമായി സി പി ഐ എം രംഗത്ത്; ജില്ലാശുപത്രിയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു; സ്ഥലത്തെത്തിയ ഡി.എം.ഒ യെ സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞു; ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സി പി എം
മാനന്തവാടി:എടവക രണ്ടേ നാല് താന്നിയാട് വെണ്ണമറ്റം കോളനിയിലെ വേരന്റെ ഭാര്യ ചപ്പ (61) യാണ് മരിച്ചത്. പനിയും ഛര്‍ദ്ദിയും മൂലം അവശ നിലയിലായ ചപ്പയെ ഇന്ന് രാവിലെ ഒമ്പതര മണിയോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കിടത്താന്‍ ബെഡില്ലെന്നു പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ചാപ്പയ്ക്ക് മരുന്ന് നല്കി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു.. മരുന്ന് കഴിച്ചിട്ടും അസുഖം കുറവില്ലെങ്കില് വരണമെന്നും അറിയിച്ചിരുന്നു. എന്നാല്‍ തിരികെ വീടെത്തിയ ഉടന്‍ ചപ്പ കുഴഞ്ഞ് വീഴുകയും ആശുപത്രി മാര്‍ഗ്ഗ മധ്യേ മരിക്കുകയായിരുന്നു .. മൃതദേഹം ജില്ലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.തുടര്‍ന്ന് സി പി എം പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തെത്തുകയായിരുന്നു. ഡോക്ടര്‍മാരുടെ സമരമാണ് ഇതിലേക്ക് വഴിവെച്ചതെന്ന് ആരോപിച്ചാണ് സി പി എം രംഗത്ത് വന്നിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍