ബത്തേരിയില്‍ ഭക്ഷ്യശാലകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി; റോഡില്‍ മാലിന്യം നിക്ഷേപിച്ച 30 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
ബത്തേരി നഗരത്തിലെ റോഡരികില്‍ മാലിന്യം നിക്ഷേപിച്ച സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി നഗരസഭ. ഓവുചാലിലും റോഡരികിലുമായി മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയ മുപ്പത് സ്ഥാപനങ്ങള്‍ക്ക് പ്രാഥമിക നോട്ടീസ് നല്കി. പരിശോധനക്കിടെ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയ എന്‍.ആര്.എസ്, കല്‍പ്പക ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി പിഴയീടാക്കി. റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നതിനാല്‍ തെരുവുനായ ശല്യം രൂക്ഷമാകുകയും കാല്യാത്രികരും ,വിദ്യാര്‍ത്ഥികളും മറ്റും ഏറെ ബുദ്ധിമുട്ടിലാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് നരസഭയുടെ നടപടി. വരുംദിനങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധനക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സവിത, സുധീര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍