വയനാട് ജില്ലയില്‍ ഡോക്ടര്‍മാരുടെ സമരം പൂര്‍ണ്ണം; പലയിടത്തും രോഗികള്‍ വലഞ്ഞു; ജില്ലാശുപത്രി അത്യാഹിത വിഭാഗവും,സായാഹ്ന ഒ.പിയും പ്രവര്‍ത്തിച്ചു; സ്പെഷലിസ്റ്റ് ഒ.പികള്‍ പൂര്‍ണ്ണമായും സ്തംഭിച്ചു
മാനന്തവാടി:ഡോക്ടര്‍മാരുടെ ഒ.പി.കളിലെ സേവന സമയം ദീര്‍ഘിപ്പിക്കുകയും ഡോക്ടറെ സസ്പെന്റ് ചെയ്തതിലും പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നടത്തിയ ഒ.പി.ബഹിഷ്ക്കരണ സമരം ജില്ലയില്‍ പൂര്‍ണ്ണം. ജില്ല ആശുപത്രി ,കല്‍പ്പറ്റ ജനറല്‍ ആശുപത്രി ,വൈത്തിരി ,ബത്തേരി താലൂക്ക് ആശുപത്രികളിലെയും സാമൂഹ്യാരോഗ്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഒ.പി.കള്‍ ഒന്നും തന്നെ പ്രവര്‍ത്തിച്ചില്ല. ജില്ല ആശുപത്രിയില്‍ കണ്ണ്, അസ്ഥി, മാനസികം, ദന്തം, മെഡിക്കല്‍, ശസ്ത്രക്രിയ, ഹൃദയം ,ജനറല്‍ മെഡിസിന്, ചര്‍മ്മം, ഗൈനക്കോളജി, ശ്വസകോശം തുടങ്ങിയ സ്പെഷലിസ്റ്റ് ഒ.പി.കള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു. അത്യാഹിത വിഭാഗവും,സായാഹ്ന ഒപിയും മാത്രമാണ് പ്രവര്‍ത്തിച്ചത്.രാവിലെ 8 മണി മുതല്‍ തന്നെ അത്യാഹിതത്തിന് മുന്നില്‍ നീണ്ട നിരയാണ് കാണപ്പെട്ടത്. രണ്ട് ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതു കൊണ്ടു തന്നെ മണിക്കൂറുകള്‍ വരിനിന്നതിന് ശേഷമാണ് പലര്‍ക്കും ചികിത്സ ലഭിച്ചത്. രാവിലെ വന്ന രോഗികള്‍ ഏറെ ബുദ്ധിമുട്ടിയെങ്കിലും ഉച്ചയോടെ കാര്യങ്ങള്‍ നിയന്ത്രണത്തിലായി. തുടര്‍ന്ന് സായാഹ്ന ഒ.പിയില്‍ എന്‍.എച്ച്.എം ഡോക്ടര്‍മാരുടെ സേവനം കൂടി ലഭിച്ചതോടെ വൈകിയെത്തിയ രോഗികള്‍ക്ക് അത് ഗുണകരമായി മാറി. എന്നാല്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ വന്നത് കണ്ണ്,മൂക്ക്,തൊണ്ട,അസ്ഥി,ദന്തം മുതലായ വിഭാഗത്തിലെത്തിയ രോഗികള്‍ക്ക് ദുരിതമായി. പലരും സമരത്തെ കുറിച്ച് അറിഞ്ഞതുപോലും ആസ്പത്രിയിലെത്തിയ ശേഷമാണെന്നുള്ളതാണ് വസ്തുത.
അനിശ്ചിതകാല സമരമായതിനാല്‍ വരും ദിവസങ്ങളിലും രോഗികള്‍ വലയുമെന്ന് ഉറപ്പായിരിക്കുകയാണ്.നിര്‍ധനരും ആദിവാസി വിഭാഗത്തില്‍പ്പെട്ട രോഗികളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.ആശുപത്രികളിലെ പരിശോധനക്ക് പുറമെ വീടുകളിലുള്ള സ്വകാര്യ പരിശോധനയും ഉണ്ടായില്ല.ഇതോടെ നേരത്തെ ചികിത്സ നേടിക്കൊണ്ടിരുന്ന രോഗികള്‍ വലയുകയും ചെയ്തു.
എന്നാല്‍ തങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം. ആര്‍ദ്രം പോലെ വളരെ ആശാവഹമായ ഒരു പദ്ധതി പോലും വേണ്ടത്ര തയ്യാറെടുപ്പില്ലാതെയും, ഡോക്ടര്‍മാരെ നിയമിക്കാതെയും നടപ്പിലാക്കാന്‍ ശ്രമിച്ചത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും, നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് ഇരട്ടി ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നതെന്നുമാണ് കാര്യ കാരണസഹിതം കെജിഎംഒഎ വിവരിക്കുന്നത്. അതുകൊണ്ടുതന്നെ തൃപ്തികരമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുനനതുവരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍