യവനാര്‍കുളം സെന്റ് മേരീസ് ദേവാലയ കൂദാശയും തിരുനാളും 17 മുതല്‍ 22 വരെ
മാനന്തവാടി: മാനന്തവാടി രൂപതയുടെ കീഴിലുള്ള യവനാര്‍കുളം സെന്റ് മേരീസ് ഇടവകയില്‍ പുതിയതായി നിര്‍മ്മിച്ച ദേവാലയത്തിന്റെ കൂദാശയും തിരുനാളും ഏപ്രില്‍ 17ചൊവ്വ മുതല്‍ 22 ഞായര്‍ വരെനടക്കുമെന്ന് വികാരി ഫാ.ജിമ്മി മൂലയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 ന് രാവിലെ 10 മണിക്ക് ദേവാലയകൂദാശയക്ക് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം നേതൃത്വം നല്‍കും.മാനന്തവാടി രൂപതാ വികാരി ജനറള്‍ ഫാ.അബ്രാഹംനെല്ലിയ്ക്കല്,യവനാര്‍കുളം ഇടവകയുടെ പ്രഥമ വികാരി ഫാ.ഷാജുമുളവേലിക്കുന്നേല് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.18ന് രാവിലെ ഡീക്കന്‍ ജോബിഷ് ഏറത്തിന്റെ പൗരേഹിത്യ സ്വീകരണത്തിന് കോതമംഗലം രൂപതാ ബിഷപ്പ് ജോര്‍ജ് മഠത്തികണ്ടം നേതൃത്വം നല്‍കും 19 ന് രാവിലെ 8 മണിക്ക് നടക്കുന്ന ദിവ്യകാരുണ്യസ്വീകരണത്തിന് മാനന്തവാടിരൂപതാ ചാന്‍സിലര്‍ ഫാ.സജി നെടുങ്കല്ലേല്‍ കര്‍മ്മികത്വം വഹിക്കും.20ന് വൈകുന്നേരം 4.30 തിന് തിരുനാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് വികാരി ഫാ.ജിമ്മി മൂലയില്‍ കൊടിയേറ്റും ഫാ.ജോഷി വാളിപ്ലാക്കല്‍ കുര്‍ബാനയര്‍പ്പിക്കും.21 ന് വൈകുന്നേരം 5 മണിക്ക് ഫാ.ചാണ്ടി പുനക്കാട്ട് നേതൃത്വംനല്കും. തുടര്‍ന്ന് കുളത്താടകപ്പേളയിലേക്ക് പ്രദക്ഷിണം.22 ന് പ്രധാന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.പോള്‍ വാഴപ്പള്ളി നേതൃത്വം നല്‍കുമെന്നും കുടിയേറ്റ മേഖലയായ യവനാര്‍കുളം ഇടവക ദേവാലയത്തിന്റെ നിര്‍മ്മാണം 24 മാസം കൊണ്ട് പുര്ത്തികരിക്കാന് കഴിഞ്ഞുവെന്നും പോരൂര്‍ ഇടവകയുടെ ഭാഗമായിരുന്നു യവനാര്‍കുളം ഇടവകയെന്നും വികാരി ഫാ.ജിമ്മിമൂലയില് പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ പബ്ലിസിറ്റി ജനറല്‍ കണ്‍വീനര്‍ ഷാജുമൂപ്പാട്ടില്, ജോണി മറ്റത്തിലാനി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍