സംസ്ഥാനതല പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചു.
പുല്‍പ്പള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ 'കേരളത്തിന്റെ സുസ്ഥിര വികസനവും പശ്ചിമഘട്ടത്തിന്റെ ആരോഗ്യവും' എന്ന വിഷയത്തില്‍ സംസ്ഥാനതല പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചു.കേരള വികസനം കേരളത്തനിമ നശിപ്പിച്ചുകൊണ്ടാവരുത്. നാല്പത്തിനാലു നദികളും ആയിരക്കണക്കിനു നീര്‍ച്ചാലുകളും, മലനിരകളും,വനങ്ങളും,വന്യ ജീവികളും,നീണ്ട കടല്‍ തീരവും എല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെയുള്ള വികസന മാതൃകയാണ് കേരളത്തിനു വേണ്ടതെന്ന് – കേരളത്തിന്റെ സുസ്ഥിര വികസനവും പശ്ചിമഘട്ടത്തിന്റെ ആരോഗ്യവും – എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പരിഷത്ത് സംസ്ഥാന പരിസ്ഥിതി കണ്‍വീനര്‍ ടി.പി ശ്രീശങ്കര്‍ പറഞ്ഞു. കേരളത്തെ കേരളമാക്കി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് പശ്ചിമഘട്ടത്തിനുണ്ട്ഗാഡ്കില്, കസ്തൂരി രംഗന്, ഉമ്മന്‍ വി.ഉമ്മന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉണ്ടായ റിപ്പോര്‍ട്ടുകളൊക്കെ ത്തന്നെ വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. അനാവശ്യ വിവാദങ്ങളും വേവലാതികളും ഉയര്ത്തപ്പെട്ടപ്പോള് വേണ്ടത്ര ബോധവത്ക്കരണം നടത്താന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ല. ഇപ്പോഴും പശ്ചിമഘട്ടം സംബന്ധിച്ച നിലപാട് എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിച്ചിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയാഞ്ചാം സംസ്ഥന സമ്മേളനത്തിന്റെ ഭാഗമായി പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടന്ന പരിസ്ഥിതി സെമിനാര്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. സെമിനാര്‍ കമ്മറ്റി ചെയര്മാന് ജോസ് ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു.വയനാടിന്റെ പരിസ്ഥിതിയും വികസനവും എന്ന വിഷയം സി.കെ .വിഷ്ണുദാസും,ആറാട്ടുപാറ സംരക്ഷണ ഇടപെടലുകള്‍ എന്‍.കെ.ജോര്ജുംകടമാന്തോടു പഠനവും കണ്ടെത്തലുകളും എന്ന വിഷയം എം.എം.ടോമിയും അവതരിപ്പിച്ചു.
ജില്ല സെക്രട്ടറി പി.ആര്. മധു സൂദനന്‍ സ്വാഗതവും കണ്‍വീനര്‍ എന്‍ സത്യാനന്ദന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍