ഹര്‍ത്താലിനെ സ്വീകരിച്ച് വയനാട്
ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ വയനാട്ടില്‍ മികച്ച സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ടുകള്‍.കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ കുറവ് മൂലം പല സര്‍വ്വീസുകളും നിര്‍ത്തിയതായി സൂചനകളുണ്ട്. സ്വകാര്യ ബസ്സുകള്‍ ഇതുവരെ സര്‍വ്വീസ് നടത്തിയിട്ടില്ല. ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ഓട്ടോറിക്ഷകളടക്കമുള്ള ടാക്സി വാഹനങ്ങള്‍ വളരെ ചുരുക്കം മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. മിക്ക ടൗണുകളിലും കട കമ്പോളങ്ങള്‍ ഭൂരിഭാഗവും അടിച്ചിട്ട നിലയിലാണുള്ളത്.ബത്തേരി,കല്‍പ്പറ്റ,പടിഞ്ഞാറത്തറ ടൗണുകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.
ജില്ലയിലെ നഗരങ്ങളിലെ ജനജീവിതം ഭൂരിഭാഗവും ഹര്‍ത്താലില്‍ നിശ്ചലമായിരിക്കുകയാണ്.മാനന്തവാടി,ബത്തേരി,കല്‍പ്പറ്റ,പുല്‍പ്പള്ളി ഭാഗങ്ങളില്‍ ഹര്‍ത്താല്‍ 90 ശതമാനവും പൂര്‍ണ്ണമാണ്.എന്നാല്‍ വൈത്തിരി ചുണ്ടേല്‍.മീനങ്ങാടി,പൊഴുതന ഭാഗങ്ങളില്‍ ഹര്‍ത്താലിന് വേണ്ടത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
മാനന്തവാടിയിലും, ബത്തേരിയിലും, കല്‍പ്പറ്റയിലും കടകമ്പോളങ്ങള്‍ 90 % അടഞ്ഞുകിടക്കുകയാണ്. പ്രധാന വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുന്നു. രാവിലെ മുതല്‍ ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവ് മൂലം പല സര്‍വ്വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. സ്വകാര്യബസ്സുകള്‍ നിരത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നൂവെങ്കിലും ജില്ലയില്‍ സര്‍വ്വീസ് നടത്തിയിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ മിക്കതും നിരത്തിലറങ്ങിയിട്ടുണ്ടെങ്കിലും ഓട്ടോറിക്ഷയടക്കമുള്ള ടാക്സി വാഹനങ്ങള്‍ വളരെ കുറച്ചുമാത്രമാണ് സര്‍വ്വീസ് നടത്തുന്നുള്ളൂ. ജില്ലയില്‍ എവിടേയും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചതായോ, വാഹനങ്ങള്‍ തടഞ്ഞതായോ റിപ്പോര്‍ട്ടുകളില്ല. പടിഞ്ഞാറത്തറയില്‍ രാവിലെ ഹര്‍ത്താല്‍ അനുകൂലികളുടെ നേതൃത്വത്തില്‍ ഐക്യാദാര്‍ഢ്യ പ്രകടനം നടത്തിയിരുന്നു. പോലീസ് കനത്ത സുരക്ഷയുമായി ജില്ലയിലെ വിവിധ ടൗണുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകളിലേയും മറ്റും ഹാജര്‍നില വളരെ കുറവാണ്. നിലവില്‍ ഹര്‍ത്താലിനെ വയനാട്ടുകാര്‍ സ്വീകരിച്ച പ്രതീതിയാണെങ്കിലും ഉച്ച കഴിയുന്നതോടെ കടകള്‍ തുറക്കുകയും ബസുകള്‍ സര്‍വ്വീസ് നടത്തുകയും ചെയ്യുമെന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍