കേരളകൗമുദി വയനാട് ബ്യൂറോ ഓഫീസ് സി കെ ശശീന്ദ്രന് സന്ദര്‍ശിച്ചു.
കല്‍പ്പറ്റ: സാമൂഹ്യ വിരുദ്ധ ആക്രമണം നടന്ന കേരള കൗമുദി വയനാട് ഓഫീസ് സി.കെ ശശീന്ദ്രന് എം എല്‍ എ സന്ദര്‍ശിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കമ്പളക്കാട് സ്വദേശി പാമ്പോടന്‍ ആഷിഖ് റഹ്മാനെ പോക്സോ നിയമപ്രകാരം കോടതി റിമാന്റ് ചെയ്തിരുന്നു. ഈ വാര്‍ത്ത മാധ്യമങ്ങള്‍ പ്രസിദീകരിച്ചതില്‍ പ്രകോപിതനായാണ് പ്രതിയുടെ പിതാവ് പാമ്പോടന്‍ സുലൈമാന്റ നേതൃത്വത്തിലുള്ള സംഘം വെളളിയാഴ്ച വൈകിട്ട് 5 മണിയോടെ കല്‍പ്പറ്റ ബ്യൂറോ ഓഫീസില്‍ അതിക്രമം കാട്ടിയത്.കമ്പ്യൂട്ടര്‍ ഉള്‍പെടെയുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടിയെ മര്‍ദ്ദിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ എന്‍എച്ച് സിദ്ദീഖിനെതിരെ വധഭീഷണി മുഴക്കിയാണ് സംഘം പോയത്. ഇതിനു ശേഷം ശനിയാഴ്ച പ്രദീപ് മാനന്തവാടിയെ പാമ്പോടന്‍ സുലൈമാന്‍ ഫോണില്‍ വിളിച്ച് ഭാര്യയേയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ഇത് സംബന്ധിച്ച് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്
ഉച്ചയ്ക്ക് 3 മണിക്ക് ബ്യൂറോയിലെത്തിയ സി കെ ശശീന്ദ്രന് എം എല്‍ എ ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടിയോടും, എന്‍ എച്ച് സിദ്ദീഖിനോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.ഇത്തരം കാടന്‍ ആക്രമണ സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പു നല്കി. പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയം ജോലി ചെയ്യാന്‍ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍