ജില്ലയിലെ ജനപ്രതിനിധികള്‍ നയം വ്യക്തമാക്കണം:ബി ജെ പി
കല്‍പ്പറ്റ: വയനാടിന്റെ വികസനത്തിന്റെ പേരില്‍ വോട്ട് നേടി വിജയിച്ച ജില്ലയിലെ എം.പിയും,എം.എല്‍എമാരും ആസ്പിരേഷന്‍ ഡിസ്ട്രിക് പ്രോഗ്രാം എതിര്‍ത്തതിലൂടെ ജില്ലയുടെ വികസനത്തിന് തുരങ്കം വെച്ചതായി ബി.ജെ.പി ജില്ല പ്രസിഡണ്ട് സജി ശങ്കര്‍ കുറ്റപ്പെടുത്തി.വയനാടിന്റെ വികസനം മാത്രം ലക്ഷ്യമിട്ട് കേന്ദ്രം കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നതിനായി 139 ജില്ലകളില്‍ വയനാടിനെക്കൂടി ഉള്‍പ്പെടുത്തിയതിനെയാണ് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും ഇത് ഭരണപക്ഷത്തിന്റെ വികൃതമുഖമാണ് വെളിവാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീതി ആയോഗിന്റെ കീഴില്‍ പിന്നോക്ക ജില്ലയായി വയനാടിനെ പ്രഖ്യാപിക്കുകവഴി സമസ്ത മേഖലയിലും ജില്ല പുരോഗതിയിലേക്ക് കുതിക്കുമായിരുന്നു.ഇതിന് തടയിട്ട സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെപ്പറ്റി ജില്ലയിലെ എം.പിയും എം.എല്‍ എ മാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍