ആം ആദ്മി പാര്‍ട്ടി പടിഞ്ഞാറത്തറയില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആം ആദ്മി പാര്‍ട്ടി പടിഞ്ഞാറത്തറ ടൗണില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം സംസ്ഥാന സമിതി അംഗം ഷൗക്കത്തലി ഏരോത്ത് ഉത്ഘാടനം ചെയ്തു. കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇടതും,വലതും ബി ജെ പിയും ഒന്നാണെന്നും സ്വാശ്രയ കോളേജ് വിഷയം ചര്‍ച്ച കൂടാതെ നിയമം പാസാക്കിയത് വന്‍ തുക കോഴ വാങ്ങിയാണെന്നും അദ്ധേഹം ആരോപിച്ചു.ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വിദ്യാഭ്യാസ മേഖലയില്‍ നടത്തിവരുന്ന ജനകീയ മാതൃക കണ്ടെങ്കിലും കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റത്തിനായ് തെരുവില്‍ ഇറങ്ങണമെന്നും , കേരള സര്‍ക്കാര്‍ സ്കൂളുകളെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. ഡല്‍ഹി മോഡല്‍ കേരള സര്‍ക്കാര്‍ മാതൃക ആക്കണം .ഡല്‍ഹിയില്‍ പൊതുഗതാഗതം വന്‍ ലാഭത്തില്‍ എത്തിക്കാനും .1500 പുതിയ ഹൈടെക് വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാനും മിച്ചബഡ്ജറ്റ് അവതരിപ്പിക്കാനും കഴിഞ്ഞ 3 വര്‍ഷത്തെ ഭരണം കൊണ്ട് കെജ്റിവാള്‍ സര്‍ക്കാരിന് സാധിച്ചു. കേരളത്തില്‍ പൊതുഗതാഗതം വന്‍ നഷ്ടത്തില്‍ കലാശിച്ചു കൊണ്ടിരിക്കുകയാണ് ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മാത്രമേ ഒരു നല്ല രാജ്യം നമുക്ക് കെട്ടിപ്പടുക്കുവാന്‍ സാധിക്കു എന്നും അതിന്റെ ആദ്യപടിയായ് ചെങ്ങന്നൂരില്‍ ആം ആദ്മി സ്ഥാനാത്ഥി മത്സരിക്കുമെന്നും അദ്ധേഹം പറഞ്ഞു.. യോഗത്തില്‍ സംസ്ഥാന സമിതി അംഗം ജാഫര്‍ അത്തോളി ., ഷെരിഫ് ചേന്ദമംഗലൂര്‍', സല്മാന് റിപ്പണ്‍, അജി കൊളോണിയ.ഇബ്രായി പടിഞ്ഞാറത്തറ, അസൈനാര്‍ കെപി, ജേക്കബ്ബ് കെപി, അഡ്വ തോമസ്, നെഹ്മത്ത് മൂപ്പനാട്, ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍