യൂത്ത്ലീഗിന്റെ ഇടപെടല്‍: ബാണാസുര പുഷ്പോത്സവ ടിക്കറ്റ് നിരക്ക് കുറച്ചു
പടിഞ്ഞാറത്തറ: ബാണാസുരഡാമില്‍ ആരംഭിച്ച ഫഌര്ഷോയുടെ ടിക്കറ്റ് നിരക്ക് യൂത്ത്ലീഗിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കുറക്കാന്‍ ബോര്‍ഡ് തിരുമാനിച്ചു. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ഫഌര്ഷോയക്ക് 60 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. നിലവില്‍ ബാണാസുര റിസര്‍വോയര്‍ കാണുന്നതിന് 30 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഫഌര്ഷോയുടെ പേരില്‍ ഇത് 60 രൂപയാക്കി മാറ്റിയതിനെതിരെ യൂത്ത്ലീഗ് ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ടിക്കറ്റ് ചാര്‍ജ് 30 രൂപയാക്കുക, പ്രദേശവാസികള്‍ക്ക് സൗജന്യമായി ഫഌര്‍ ഷോ കാണനുള്ള അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഹൈഡല്‍ ടൂറിസം ഡയറക്റുടെ മുമ്പില്‍ ഉന്നയിക്കുകയുണ്ടായി. അല്ലാത്ത പക്ഷം ശക്തമായ സമരങ്ങള്‍ക്ക് യത്ത്ലീഗ് നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ആവശ്യങ്ങളുന്നയിച്ച് പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റി നിവേദനവും നല്‍കിയിരുന്നു. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഹാരിസിന്റെ നേതൃത്വത്തില്‍ ഹൈഡല്‍ ടൂറിസം ഡയറക്ടറും അസി.എഞ്ചിനീയറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് ചാര്‍ജ് വൈകുന്നേരം 6 മണിക്ക് ശേഷം 40 രൂപയാക്കി കുറയ്ക്കാന്‍ തിരുമാനിച്ചത്. നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് സി.കെ അബ്ദുള്‍ ഗഫൂര്‍, ജന.സെക്രട്ടറി മുസ്തഫ കെ.എം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വിശദമായ വാര്‍ത്തയ്ക്ക്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍