അട്ടപ്പാടിയിലെ മധുവിന്റെ മരണം; ആദിവാസി വികസന പാര്‍ട്ടി സമരം വിജയം കണ്ടതായി നേതാക്കള്‍
മാനന്തവാടി:അട്ടപ്പാടിയിലെ മധുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുക, സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസി വികസന പാര്‍ട്ടി നടത്തി രാജ്ഭവന് മുന്പിലെ സമരം വിജയം കണ്ടതായി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രശ്നത്തില്‍ ഗവര്‍ണര്‍ ഇടപ്പെട്ടതായും മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഏപ്രില്‍ മെയ് മാസങ്ങളില്‍ വയനാടും അട്ടപാടിയും സന്ദര്‍ശിക്കുമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും ആദിവാസി വികസന പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. അട്ടപ്പാടിയിലെ മധുവിന്റെ ധാരുണ മരണം പ്രശ്നത്തില്‍ ഗവര്‍ണര്‍ ഇടപെടുക, സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആദിവാസി വികസന പാര്‍ട്ടി രാജ്ഭവന് മുന്പില് സമരം നടത്തിയത്.കഴിഞ്ഞ മാസം 13ന് മാനന്തവാടി പഴശ്ശികുടീരത്തില്‍ നിന്നും കാല്‍നടയായി അനന്തപുരിയിലെത്തിയാണ് രാജ്ഭവന് സമരം തുടങ്ങിയത് നാലാം തീയ്യതി സമരം ആരംഭിച്ചപ്പോള്‍ ഉച്ചക്ക് 12.30തോടെ ഗവര്‍ണര്‍ ചര്‍ച്ചക്ക് വിളിക്കുകയും പ്രശ്നത്തില്‍ ഇടപെടുമെന്ന ഉറപ്പ് നല്കിയതോടെയുമാണ് സമരം അവസാനിപ്പിച്ചതെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ നെട്ടം മാനികുത്തി രാമന്, ആര്. ചന്ദ്രന് ,വെള്ളന് കാട്ടിമൂല, സജി പുല്‍പ്പള്ളി, വിപിന്‍ കൂടമ്മല്, അമ്മു പഞ്ചാര കൊല്ലി, രാധ തവിഞ്ഞാല്‍, പ്രിയ തവിഞ്ഞാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍