മിലിട്ടറി ഭൂമി കുംഭകോണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം : ബി.ജെ.പി
മാനന്തവാടി: മക്കിമലയിലെ സൈനികര്‍ക്ക് പതിച്ചുനല്‍കിയ ഭൂമി വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ല പ്രസിഡണ്ട് സജി ശങ്കര്‍. ബി.ജെ.പി നടത്തിയ ആര്.ഡി.ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടത് ഭരണത്തില്‍ സാധാരണക്കാരന് സ്വന്തം ഭൂമി ആരെങ്കിലും മറിച്ച് വിറ്റോ എന്നറിയാന്‍ വില്ലേജ് ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ഗതികേടിലാണ്. റവന്യു മന്ത്രിയുടെ ഓഫീസ് അടക്കം സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റവന്യൂ മന്ത്രി രാജിവെക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡണ്ട് കണ്ണന് കണിയാരം അധ്യക്ഷത വഹിച്ചു. ജില്ല ജന.സെക്രട്ടറി പി.ജി ആനന്ദ് കുമാര്‍, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി, കൂവണ വിജയന് , വില്‍ഫ്രഡ് ജോസ്, ജി.കെ മാധവന്, രജിത അശോകന് ,അബ്ദുള്‍ ഖാദര്‍ , ജോര്‍ജ്ജ് മാസ്റ്റര്‍, മനോജ് പിലാക്കാവ്, അബ്ദുള്‍ സത്താര്‍, സി.കെ ശങ്കരന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍