മക്കിമലയിലെ പട്ടാള ഭൂമി മറിച്ച് വിറ്റ സംഭവം ;വിജിലന്‍സ് അന്വേഷണം നടത്തണം:ആര്.എസ്.പി. ലെനിനിസ്റ്റ്
തവിഞ്ഞാല്‍ മക്കിമലയിലെ പട്ടാള ഭൂമി മറിച്ച് വിറ്റ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആര്.എസ്.പി. ലെനിനിസ്റ്റ് തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മക്കിമലയില്‍ വര്‍ഷങ്ങളായി കൈവശം വെച്ച ഭൂമിക്ക് പട്ടയം നല്‍കാത്ത വിഷയവും അന്വേഷണ വിധേയമാക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരമെന്നും ഒ.ആര്.കേളു പ്രശ്നത്തില്‍ ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയില്‍ പണ്ട് മിലിട്ടറികാര്ക്ക് പതിച്ചു നല്കിയ ഭൂമി വ്യാജ ആധാരമുണ്ടാക്കി മറിച്ചുവിറ്റ സംഭവം പുറത്ത് വരികയും ഒരു വില്ലേജ് ഓഫീസര്‍ സസ്പെന്ഷലിലുമാണ് ഇത്തരം നിരവധിയായ ഭൂമികള്‍ മക്കിമലയില്‍ മറിച്ചുവിറ്റിട്ടുണ്ട്.ഇത്തരം സംഭവങ്ങള്‍ നിലനില്‍ക്കെയാണ് കഴിഞ്ഞ അന്‍പത് വര്‍ഷമായി വീട് വെച്ച് കൈവശം വെച്ച് വരുന്ന കര്‍ഷകര്‍ക്ക് റവന്യൂ വകുപ്പ് പട്ടയം നല്‍കാത്തത് പട്ടയം നല്‍കാത്തതിന് പിന്നില്‍ ഇപ്പോള്‍.സസ്പെന്‍ഷനിലായ രണ്ട് റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന് ഉറപ്പിച്ച് പറയാം പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ആര്.എസ്.പി. ലെനിനിസ്റ്റ് സമരം നടത്തുകയും ജയില്‍വാസം വരെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട് അന്ന് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും പട്ടയം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും അതെല്ലാം അട്ടിമറിച്ചത് അന്നത്തെ തഹസില്‍ദാറായ സോമനാഥനാണെന്നും അതുകൊണ്ട് തന്നെ ഭൂമി വിഷയത്തില്‍ വിജിലന്‍സ് അന്വോഷണം അനിവാര്യമാണെന്നന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തില്‍ പി.ജെ.ടോമി, മേഴ്സി വര്‍ക്കി, വാവച്ചന് തെക്കെ ചെരുവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍