രാത്രിയാത്രാ നിരോധനം;മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രത്യക്ഷ സമരത്തിലേക്ക്.
മാനന്തവാടി-ബാവലി മൈസൂര്‍ റോഡിലെ രാത്രിയാത്രാ നിരോധനം മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രത്യക്ഷ സമരത്തിലേക്ക്. സമരത്തിന്റെ ഭാഗമായി ഏപ്രില്‍ 6 ന് മാനന്തവാടിയില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നിരോധനത്തില്‍ ഇളവ് വരുത്തുന്നതിനായി കര്‍ണാടകയിലെ പ്രമുഖ രാഷ്ടീയകക്ഷി നേതാക്കള കാണാനും തീരുമാനിച്ചതായും വിഷയത്തില്‍ ജനമനസ് ഒന്നിക്കണമെന്നും മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.2008 മുതല്‍ മൈസൂര്‍ ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിരോധനം വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ്.ബാവലി മുതല്‍ ഉദ്ബുര് വരെയുള്ള 16 കിലോമീറ്റര്‍ വനപാതയിലൂടെ വാഹനങ്ങള്‍ ഓടാന്‍ പാടില്ല എന്നതാണ് ഉത്തരവ്.പ്രസ്തുതസമയത്തില് മാറ്റം വരുത്തി രാത്രി 9 മണി വരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്നാവശ്വപ്പെട്ട് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 6 ന് വൈകുന്നേരം 5 മണിക്ക് പ്രതിഷേധ സദസ്സ് സംഘടിപ്പികുന്നത്. ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പ്രതിഷേധ സദസ് എം.എല്‍. എ, ഒ ആര് കേളു ഉല്‍ഘാടനം ചെയ്യും.. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൈലി, മാനന്തവാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.ടി ബിജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കടവത്ത് മുഹമ്മദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധ സദസ്സില്‍ പങ്കെടുക്കും.ബാവലി മുതല്‍ നിബിഡ വനം ഒഴിവാക്കിയുള്ള ബദല്‍ പാതയുടെ സാധ്യത കര്‍ണാടക അധികാരികളുടെ മുമ്പില്‍ എത്തിക്കും.രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സ്വീകരിക്കേണ്ട പ്രക്ഷോഭ പരിപാടികള്‍ എന്തൊക്കെ വേണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുന്നതിന് വേണ്ടി ഗാന്ധി പാര്‍ക്കില്‍ ബോക്സ് സ്ഥാപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ കെ.ഉസ്മാന്, പി.വി.മഹേഷ്, എന്‍, പി ഷിബി, എം.വി സുരേന്ദ്രന്, ജോണ്സണ് ജോണ്‍, എം.കെ.ശിഹാബുദ്ദീന്, തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍