പുല്‍പ്പള്ളിയില്‍ സി.പി.എം- ബി.ജെ.പി. സംഘര്‍ഷം
പുല്‍പ്പള്ളി:പുല്‍പ്പള്ളിയില്‍ സി.പി.എം- ബി.ജെ.പി. സംഘര്‍ഷം. പുല്പള്ളി ടൗണിലെ ഹോട്ടലില്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന രാഷ്ട്രീയ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച വൈകിട്ട് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരായ രണ്ടുപേരെ ബത്തേരി താലൂക്ക് ആശുപത്രിയിലും യുവമോര്‍ച്ച പ്രവര്‍ത്തകരായ രണ്ടുപേരെ പുല്‍പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. യുവമോര്‍ച്ച പുല്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. അജേഷ് (21), യുവമോര്‍ച്ച പ്രവര്‍ത്തകനായ ചെറ്റപ്പാലം സ്വദേശി അമ്പാടി അമല്‍ (22), എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ഹരികൃഷ്ണന് (19), റോബിന് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മിെന്റയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ ടൗണില്‍ വെവെറെ പ്രകടനം നടത്തി. ബി.ജെ.പിയുടെ പ്രകടനത്തിന് കെ.ഡി. ഷാജി ദാസ്, പി.ആര്. സുഭാഷ്, അരുണ്‍, ത്രിദീപ്, പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്കി. സി.പി.എം. പ്രകടനത്തിന് അനില്‍ സി. കുമാര്‍, സജി തൈപ്പറമ്പില്‍, പി.എ. മുഹമ്മദ്, മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ നേതൃത്വം നല്കി.ഹോട്ടലില്‍ വെച്ച് എസ്.എഫ്. ഐ. പ്രവര്‍ത്തകരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സി.പി.എം. പ്രവര്‍ത്തകരും ചെറ്റപ്പാലത്തുവെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരെ അകാരണമായി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്ദ്ദിക്കുകായിരുന്നുവെന്ന് ബി.ജെ.പി. പ്രവര്‍ത്തകരും ആരോപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍