പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ പ്രവൃത്തി ദിവസം തന്നെ തുടക്കമിട്ടു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ പ്രവര്‍ത്തി ദിവസം തന്നെ തുടക്കമായി.എട്ട് ലക്ഷം രൂപാ വകയിരുത്തിയ സെക്കണ്ടറി പാലിയേറ്റീവ് പദ്ധതിയാണ് വെള്ളമുണ്ട ഉണ്ടാടി ആദിവാസി കോളനിയില്‍ വെച്ച് ഉദ്ഘാടനം ചെയ്തത്.ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പ്രൈമറി പാലിയേറ്റീവ് പരിചരണം മതിയാവാത്ത കിടപ്പുരോഗികള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് സെക്കണ്ടറി പാലിയേറ്റീവ് പരിചരണം നടത്തുന്നത്.ബ്ലോക്കിന് കീഴലുള്ള പിഎച്ച് സികളില്‍ നടത്തി വരുന്ന പാലിയേറ്റീവ് ഒ.പിക്ക് പുറമെ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനമുള്‍പ്പെടെ കിടപ്പുരോഗികളുടെ വീടുകളി ലെത്തിക്കുന്നതാണ് പദ്ധതി.ഇതിനായി ഈ സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം രൂപയാണ് നീക്കിവെച്ചത്.വാര്‍ഷിക പദ്ധതി ആസൂത്രണ കമ്മീഷന് അംഗീകരിച്ചു കഴിഞ്ഞതിനാല്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പ്രവൃത്തി ദിവസം തന്നെ പദ്ധതി നടത്തിപ്പ് ആരംഭിക്കുകയായിരുന്നു.വെള്ളമുണ്ട ഉണ്ടാടി കോളനിയില്‍ മരത്തില്‍ നിന്നുവീണു കിടപ്പിലായ അപ്പുവിന് പരിചരണം നല്‍കിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്.പ്രസിഡന്റ് പ്രീതാരാമന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെജെ പൈലി,മെമ്പര്‍മാരായ ഗീതാബാബു,കെകെസി മൈമൂന,ബിന്ദുജോണ്‍,ഫാത്തിമാബീഗം, പൊരുന്നന്നൂര്‍ പിഎച്സി ഹെല്‍ത് ഇന്‍സ്പെക്ടര്‍ ബാബുരാജ്,മെഗലശ്ശേരി നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍