ക്വാറി ലൈസന്‍സ് പുതുക്കിയതില്‍ പ്രതിഷേധം ശക്തം
പുല്‍പ്പള്ളി :നാട്ടുകാര്‍ നല്കിയ പരാതി അവഗണിച്ച് ശിശുമലയിലെ ക്വാറിക്ക് പഞ്ചായത്ത് ഭരണസമിതി ലൈസന്‍സ് പുതുക്കി നല്‍കിയതില്‍ പ്രതിഷേധം ശക്തം. പരാതിയുണ്ടായിട്ടും പരിശോധന നടത്താതെ ലൈസന്‍സ് പുതുക്കിയതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാനും കോടതിയെ സമീപിക്കാനുമുള്ള നീക്കത്തിലാണ് പ്രദേശവാസികളില്‍ ഒരു വിഭാഗം.വരള്‍ച്ച ബാധിത പ്രദേശമാണ് ശിശുമല. ജലക്ഷാമം രൂക്ഷമായ ഇവിടെ കുഴല്‍ക്കിണര്‍ നിര്‍മാണത്തിനും നിയന്ത്രണമുണ്ട്. എന്നിരിക്കെ പരാതിയുണ്ടായിട്ടും ക്വാറി ലൈസന്‍സ് പഞ്ചായത്ത് പുതുക്കിയത് ദൗര്‍ഭാഗ്യകരമാണെന്ന നിലപാടിലാണ് നാട്ടുകാര്‍. പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ക്വാറിയുടെ ലൈസന്‍സ് പുതുക്കരുതെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചായത്തിനു പരാതി നല്‍കിയത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രദേശം സന്ദര്‍ശിക്കാന്‍പോലും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ അധികാരികള്‍ തയാറായില്ല. ക്വാറിയുടെ പരിസരത്ത് നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. വീടുകളില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ക്വാറി നടത്തിപ്പുകാര്‍ക്ക് സഹായകമായ നിലപാടാണ് രാഷ്ട്രീയ പാര്ട്ടികകളുടെ പ്രാദേശിക നേതൃത്വവും സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ക്വാറി പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍