സിപിഐയിലെ ചില നേതാക്കളും റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധംസിവില് സര്‍വീസ് മേഖലയെ തകിടം മറിക്കുന്നു;വി.സി.സത്യന്
കല്‍പ്പറ്റ:സിപിഐയിലെ ചില നേതാക്കളും റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം ജില്ലയിലെ സിവില്‍ സര്‍വീസ് മേഖലയെ തകിടം മറിക്കുന്നതായി എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് വി.സി.സത്യന് ആരോപിച്ചു. സിപിഐ റവന്യു വകുപ്പ് ഭരിക്കുമ്പോഴാണ് വയനാട് ജില്ലയില്‍ കൊടിയ അഴിമതി നടക്കാറ്. മുന്‍ കാലങ്ങളില്‍ നടന്ന നിയമനതട്ടിപ്പ്, പേര്യ മരം മുറി എന്നിവയെല്ലാം ഉദാഹരണമാണ്. എഡിഎം ഉള്‍പ്പെടെ പല ഉദ്യോഗസ്ഥരെക്കുറിച്ചും അഴിമതി ആക്ഷേപങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുന്നുണ്ട്. കലക്ടറേറ്റിലെ സുപ്രധാന ക്ലെറിക്കല്‍ തസ്തികയിലിരിക്കുന്ന ഒരു ജോയിന്റ് കൗണ്‍സില്‍ ഭാരവാഹിക്കെതിരേ ജില്ലാ പൊലീസ് ചീഫ് നല്കിയ ഗുരുതരമായ റിപ്പോര്‍ട്ട് കലക്ടറില്‍ സമ്മര്‍ദ്ദം ചെലുത്തി ഒതുക്കിത്തീര്‍ത്തതില്‍ ഭരണസ്വാധീനം ഉപയോഗിച്ച് സിപിഐയിലെ ഒരു വിഭാഗത്തിന്റെ ഇടപെടല്‍ മൂലമാണ്. സ്ഥലംമാറ്റം കൈകാര്യം ചെയ്യുന്ന ഒരു സുപ്രധാന തസ്തികയില്‍ ഒന്നരവര്‍ഷം പോലും സര്വീസില്ലാത്തയാളെ നിയോഗിച്ചത് ജോയിന്റ് കൗണ്‍സിലിലെ ചിലരുടെ ശക്തമായ ഇടപെടല്‍ മൂലമാണ്. ജോയിന്റ് കൗണ്‍സിലിന്റെ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ക്വാറിമേഖലകളില് നിന്ന് ഒഴുക്കുന്ന പണം ഉള്‍പ്പെടെയുള്ള അഴിമതികളെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ ഇല്ലാതാക്കാന്‍ കലക്ടര്‍ സമ്മര്‍ദങ്ങള്‍ അതിജീവിച്ച് നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നും സിവില്‍ സര്‍വീസിന്റെ വിശ്വാസത കളങ്കപ്പെടുത്തിയവര്‍ക്കെതിരെ സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍