വയനാട് ജില്ലയിലെ അനധികൃത ഭൂമിയിടപാടുകളില്‍ സമഗ്രമായ അന്വേഷണം വേണം: യൂത്ത് ലീഗ്
കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ട് മാഫിയക്ക് വേണ്ടി കോട്ടത്തറ വില്ലേജിലെ നാലര എക്കറയോളം സര്‍ക്കാരിന്റെ മിച്ചഭൂമി തരംമാറ്റി നല്കനുള്ള ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും ഭരണകക്ഷി നേതാക്കളും നടത്തിയ നിക്കം പ്രഥമദൃഷ്ട്യ പുറത്ത് വന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും, എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നതിന് ശേഷം ജില്ലയിലെ നടന്ന മുഴുവന്‍ ഭൂമി ഇടപാടുകളും അന്വേഷിക്കണമെന്നും യൂത്ത് ലീഗ് വയനാട് പ്രസിഡന്റ് കെ.ഹാരിസ്. ജന.സെക്രട്ടറി സി.കെ.ഹാരിഫ് എന്നിവര്‍ പ്രസതാവനയില്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍ ഇങ്ങനൊയൊരു കച്ചവടം കേട്ടുകേള്‍വിയില്ലാത്തതാണ്. സര്‍ക്കാരിന്റെ ഭൂമി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുകയാണ്. വയനാട്ടിലെ ആദിവാസികള്‍ അടക്കമുള്ള ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാഗ്ദാനം നല്കി അധികാരത്തിലെത്തിയ ജില്ലയിലെ ഭരണകക്ഷി എം.എല്‍.എമാര്‍ ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. റിസോര്‍ട്ട് മാഫിയകള്‍ക്ക് സര്‍ക്കാര്‍ ഭൂമി മറിച്ചുവില്‍ക്കുന്ന ഏജന്റുമാരായി ജില്ലയിലെ എല്‍.ഡി.എഫ് നേതാക്കളും റവന്യൂ ഉദ്യോഗസ്ഥരും മാറിയിരിക്കുകയാണ്. ഇത് കണ്ടില്ലെന്ന് നടിക്കുന്ന ജില്ല കലക്ടറുടെ നടപടിയും അംഗികരിക്കാന്‍ കഴിയില്ല. ഭൂമി കച്ചവടത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് (ചൊവ്വ) പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. നടപടിയുണ്ടായില്ലെങ്കില്‍ കലക്ട്രേറ്റ് മാര്‍ച്ചടക്കമുള്ള ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത്ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍