എസ്.പി.സി ക്യാമ്പില്‍ ഡോ.രജത് കുമാറിനെ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കെ.ജി.എം.ഒ.എ
കണിയാമ്പറ്റ ജി.എം.ആര്.എസില്‍ വെച്ച് ഏപ്രില്‍ 2 മുതല്‍ 6 വരെ നടക്കുന്ന സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സമ്മര്‍ ക്യാമ്പില്‍ ഡോ.രജത് കുമാര്‍ എന്ന വ്യക്തിയെ ക്ലാസെുക്കാന് നിയോഗിച്ചതില്‍ കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് വയനാട് ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.നിഷേധികളായ മാതാപിതാക്കള്‍ക്കാണ് ഓട്ടിസമുള്ള കുട്ടികള്‍ ഉണ്ടാകുന്നതെന്നും, ജീന്‍സ് ഇട്ടു നടന്നാല്‍ പെണ്‍കുട്ടികളില്‍ വന്ധ്യത വരുമെന്നുമുള്ള തീര്‍ത്തും അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ അദ്ധേഹത്തെ ഇത്തരമൊരു ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത് തീര്‍ത്തും അനൗചിത്യമാണെന്നും കെ.ജി.എം.ഒ.എ.സ്ത്രീകള്‍ പുരുഷന്റെ വേഷം ധരിച്ചുനടന്നാല്‍ അവര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ ഭിന്നലിംഗക്കാര്‍ ആകുമെന്നും,6 ലക്ഷം കുട്ടികള്‍ ഇത് കാരണം കേരളത്തില്‍ ഭിന്ന ലിംഗക്കാരായി ജനിച്ചുവെന്ന കള്ളകണക്ക് പ്രചരിപ്പിക്കുകയും,പെണ്‍കുട്ടികള്‍ അധികം തുള്ളിയാല്‍ ഗര്‍ഭ പാത്രം സ്ലിപ്പായി വന്ധ്യതവരുമെന്നുമുള്ള അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു വ്യക്തിയെ ഇത്തരമൊരു ക്യാമ്പില്‍ പങ്കെടുപ്പിക്കുന്ന അധികാരികളുടെ നടപടി അനാവശ്യവും, പ്രതിഷേധാര്‍ഹവുമാണന്ന് കെ.ജി.ജി.എം.ഒ.എ ആരോപിച്ചു.
വയനാട് ജില്ലയില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ വിദഗ്ധര്‍ ലഭ്യമായിരിക്കെ ഇത്തരം ഒരു അസംബന്ധ പ്രചാരകനെ ക്ലാസ്സെടുക്കാന്‍ കൊണ്ടുവരുന്നത് അംഗീകരിക്കാന്‍ ആവില്ലന്നെന്നും ഇക്കാര്യത്തില്‍ കെ.ജി.ജി.എം.ഒ.എ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും എസ്.പി.സി അധികാരികള്‍ ഇത്തരം അസംബന്ധ പ്രചാരകര്‍ക്ക് അവസരം കൊടുക്കുന്ന തെറ്റായ നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും കെ.ജി.ജി.എം.ഒ.എ ആവശ്യപ്പെട്ടു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍