ദുരന്തങ്ങളോട് കലഹിച്ച് ജീവിത വിജയം നേടിയ കുംബാമക്ക് യൂത്ത് ലീഗിന്റെ ആദരം.
മാനന്തവാടി: ഈ വര്‍ഷത്തെ മാതൃഭൂമിയുടെ ഷീ പുരസ്കാരം നേടിയ വെള്ളമുണ്ടയിലെ കുംബാമയെ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. ജില്ലാ ട്രഷറര്‍ സലിം കേളോത്ത് ഉപഹാരം നല്കി.പ്രസിഡന്റ് യൂനസലി പനമരം അദ്ധ്യക്ഷത വഹിച്ചു. വയനാട് വെള്ളമുണ്ട സ്വദേശിയായ കുംഭ എന്ന 68 വയസുകാരി മൂന്നാം വയസില്‍ രണ്ട് കാലുകളും തളര്‍ന്ന് പോയ ഈ അമ്മ തന്റെ വൈകല്യങ്ങള്‍ വക വെക്കാതെ മണ്ണില്‍ അദ്ധ്വാനിച്ച് ജീവിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസ്റ്റ് കാന്‍സറിന്റെ രൂപത്തില്‍ വിധി പിന്നെയും പരീക്ഷിക്കാനെത്തിയപ്പോഴും തോറ്റ് കൊടുത്തില്ല ഈ ധീര വനിത. സംഭവ ബഹുലമാണ് ഈ മണ്ണിന്റെ മണമുള്ള സഹോദരിയുടെ ജീവിതം. ഈ പുരസ്ക്കാരത്തിന് തികച്ചും അര്‍ഹരാണ് ഈ ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഈ അമ്മ. അവരുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ മഹത്വം മനസിലാക്കി മാതൃഭൂമി ഉചിതമായ പുരസ്ക്കാരമാണ് നല്‍കിയിട്ടുള്ളത്. ജനറല്‍ സെക്രട്ടറി ഹുസൈന് കുഴി നിലം, മമ്മൂട്ടി തോക്കന്‍, സിദ്ദീഖ് പീച്ചംകോട്, മോയിന്‍ കാസിമി, മോയി കട്ടയാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍