യാദവ സമുദായം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ജാതി ഭ്രഷ്ടിനിരയായ യുവതിയും മാതാവും
മാനന്തവാടി:അഞ്ച് വര്‍ഷം മുമ്പ് സ്നേഹിച്ച് കല്ല്യാണം കഴിച്ചതിന്റെ പേരില്‍ യാദവ സമുദായത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിച്ച തന്നെയും കുടുംബാംഗങ്ങളെയും ഏത് വിധത്തിലും നാട്ടില്‍ നിന്നും ഓടിക്കുന്നതിന് വേണ്ടി അടിസ്ഥാനമില്ലാത്ത പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് യാദവ സമുദായത്തിന്റെ ഉദ്ദേശമെന്ന് എം ജി സുകന്യയും മാതാവ് കെ.പി സുജാതയും വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. മുമ്പ് തങ്ങളെ സഹായിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനെ അടിച്ച് പരിക്കേല്‍പ്പിക്കുകയും സംഭവം ചെറുക്കാന്‍ നിന്നയാളെയും കുടുംബത്തെയും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവങ്ങളില്‍ പോലീസിന്റ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഇല്ലാത്തതിനാലാണ് ഇത്തരം ഗുണ്ടാവിളയാട്ടം യാദവ സമുദായത്തിന്റ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും ഇവര്‍.തങ്ങളെ സഹായിച്ചതിന്റ് പേരില്‍ പൊതുപ്രവര്‍ത്തകനായ അസീസ് കൊടക്കാട്ട് എന്നയാളെയും അടിച്ച് പരിക്കേല്‍പ്പിക്കുകയും തടയാന്‍ ചെന്ന തന്റ് അച്ചനെയും ഭര്‍ത്താവിനെയും സുഹൃത്തിനെയും ആക്രമിക്കുകയും തങ്ങളുടെ കുടെ നടന്നാല്‍ വധിക്കുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തിട്ടും പോലീസ് കേസേടുത്തിട്ടില്ല. ഇതിന് മുമ്പ് താന്‍ കൊടുത്ത കേസ് കള്ളകേ സാണെന്ന് പറഞ്ഞ് കൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിജസ്ഥിതി മനസ്സിലാക്കിയ കോടതി കേസുമായി മുന്നോട്ട് പോവാന്‍ പോലിസി നോട് നിര്‍ദ്ദേശിക്കുയും ചെയ്തു. സാമുഹിക നീതീ വകുപ്പ്, സബ്ബ് കളക്ടര്‍, താഹ സില്‍ദാര്‍, നഗരസഭ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ക്ക് ഭ്രഷ്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.ഇത് മനസ്സിലാക്കി വിറളി പൂണ്ട യാദവ സമുദായം തങ്ങളെ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്മാറ്റുകയോ അല്ലെങ്കില്‍ നാട്ടില്‍ നിന്നും ഓടിക്കുകയുമാണ് അവരുടെ ലക്ഷ്യം. ഈ അനാചാരങ്ങള്‍ ഒഴിവാക്കുന്നതു വരെ നിയമ പരമായും ശകത് മായി യാദവ സമുദായത്തെ നേരിടുമെന്ന് ഇവര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍