റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടെന്ന് ആരോപണം; പ്രദേശവാസികള്‍ നിര്‍മ്മാണ പ്രവൃത്തി തടഞ്ഞു
മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കന്മൂല ചങ്ങലഗേറ്റ് റോഡിന്റെ നവീകരണ പ്രവൃത്തിയിലാണ് ക്രമക്കേട് കണ്ടതായി നാട്ടുകാര്‍ ആരോപിക്കുന്നത്. 57 ലക്ഷം രൂപ എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡിന്റെ ടാറിംഗ് പൂര്‍ത്തിയായ ഭാഗത്ത് ഇപ്പോഴെ ഇളകി പൊളിയുന്ന അവസ്ഥയിലാണുള്ളത്. കൈകള്‍കൊണ്ട് അടര്‍ത്തിയെടുക്കാന്‍ പറ്റുന്ന അവസ്ഥയിലാണ് റോഡുള്ളത്.കുറുക്കന്മൂല ചങ്ങലഗേറ്റ് റോഡിന്റെ രണ്ടേകാല്‍ കിലോമീറ്റര്‍ ദൂരമാണ് നവീകരണത്തിനായി 57 ലക്ഷം രൂപ എംഎല്‍എ ഓആര്‍ കേളു അനുവദിച്ചത്. മാസങ്ങള്‍ മുമ്പ് മുതല്‍ കാസര്‍കോഡ് സ്വദേശിയായ സത്താറെന്ന കോണ്ട്രാക്ടര് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിരുന്നു. ഒരു കിലോമീറ്ററോളം വനത്തിനുള്ളില്‍ക്കൂടി കടന്നു പോകുന്ന റോഡാണിത്. വാഹനങ്ങള്‍ പൂര്‍ണ്ണമായും തടഞ്ഞാണ് റോഡ് പണി നടത്തിയത്. അതുകൊണ്ടുതന്നെ നിര്‍മ്മാണ പ്രവൃത്തികളുടെ ആദ്യഘട്ടത്തില്‍ നാട്ടുകാര്‍ക്ക് പ്രവൃത്തി വിലയിരുത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാരുടെ പരിശോധനയിലാണ് റോഡുപണിയുടെ ശോചനീയാവസ്ഥ പുറംലോകം അറിയുന്നത്. തീര്‍ത്തും തകര്‍ന്ന റോഡിനുമുകളില്‍ പേരിന് മാത്രം കല്ലുനിരത്തി അതിനുമുകളില്‍ കുറച്ചു ടാര്‍ മാത്രം ഒഴിച്ചാണ് ടാറിംഗ് പൂര്‍ത്തിയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ പ്രവൃത്തി തടയുകയും എഇ അടക്കമുള്ളവര്‍ സ്ഥലത്തെത്തുകയും ചെയ്തു.
ഫണ്ടിന്റെ അപര്യാപ്തതയാണ് റോഡ് പണി ഇത്തരത്തിലാകാന്‍ കാരണമെന്നാണ് കോണ്ട്രാക്ടരടക്കമുള്ളവരുടെ മറുപടി. നിലവിലുള്ള ഫണ്ടിനനുസരിച്ച് എല്ലാ നടപടി ക്രമങ്ങളു പാലിച്ചാണ് റോഡ് പണി പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും കൂടുതല്‍ വിപുലീകരിച്ച് ചെയ്യാനുള്ള ഫണ്ട് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് അവരുടെ വാദഗതികള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍