ആദിവാസി കുട്ടികള്‍ക്ക് എസ്.എസ്.എല്‍സി പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ച സംഭവം;വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം :യുവമോര്‍ച്ച
ഹാജര്‍ കുറഞ്ഞെന്ന പേരില്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ പേര് വെട്ടി എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത നീര്‍വാരം സ്കൂള്‍ അധികൃതര്‍ക്കെതിരെ വകുപ്പ് തല അന്വേണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്ന് യുവമോര്‍ച്ച ജില്ലക്കമ്മിറ്റി ആവശ്യപ്പെട്ടു.പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തും എന്ന് വാതോരാതെ സംസാരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ സംഭവത്തില്‍ മറുപടി പറയാന്‍ തയ്യാറാകണമെന്നും യുവമോര്‍ച്ച.നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കിയാണ് പേര് വെട്ടിയത് എന്നു പറയുന്ന സ്കൂള്‍ അധികൃതര്‍ ഈ വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണം. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി അധ്യക്ഷത വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍