സുമനസുകളുടെ കാരുണ്യം വിഫലം; രഞ്ജിത്ത് യാത്രയായി
ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ബസ് തൊഴിലാളിയായ രഞ്ജിത്ത് മരിച്ചു.
ബത്തേരി പഴൂര്‍ മീത്തല്‍ വീട്ടില്‍ പരേതനായ ഭാസ്കരന്റെ മകന് രഞ്ജിത്ത് ( 28) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്. മാര്‍ച്ച് 18ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ രഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യബസ് ഉടമകളും ജീവനക്കാരും, പ്രദേശവാസികളും മറ്റും ചികിത്സാധനസമാഹരണവുമായി മുന്നോട്ട് പോകവെയാണ് രഞ്ജിത്ത് മരണത്തിലേക്ക് യാത്രയായത്.
പഴുര്‍ മിത്തല്‍ വീട്ടില്‍ പരേതനായ ഭാസ്കരന് ലീല ദമ്പതികളുടെ ഏക മകനും ബത്തേരി മുത്തങ്ങ റൂട്ടില്‍ ഓടുന്ന ബസിലെ കണ്ടക്ടറുമായിരുന്ന രഞ്ജിത് മാര്‍ച്ച് 18ന് ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. തുടര്‍ന്ന് തലക്കേറ്റ സാരമായ പരുക്കുമായി ആദ്യം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും,പിന്നീട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയുന്ന രഞ്ജിത്തിന്റെ ചികിത്സക്കായി ലക്ഷങ്ങള്‍ ചിലവുവരുമെന്നതിനാല് സഹപ്രവര്‍ത്തകരും സ്വകാര്യ ബസ് ഉടമകളും ചേര്‍ന്ന് കാരുണ്യയാത്ര നടത്തി സഹായധനം സ്വരൂപിച്ച് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതിനാല്‍ ശസ്ത്രക്രിയ നടത്തനായില്ല. തുടര്‍ന്ന് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മ: ലീലാമണി. സഹോദരി: രേഷ്മ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍