കല്‍പ്പറ്റയിലെ നടപ്പാതകള്‍ നവീകരിക്കാന്‍ ബജറ്റില്‍ രണ്ടു കോടി വകയിരുത്തി
കല്‍പ്പറ്റ: നഗരത്തിലെ ഫുട്പാത്തുകള്‍ നവീകരിക്കാന്‍ നരരസഭ ബജറ്റില്‍ രണ്ടു കോടി രൂപ വകയിരുത്തി. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കേന്ദ്രസംസ്ഥാന ഫണ്ടും ഉപയോഗപ്പെടുത്തി കൈവരികള്‍ ഉള്‍പ്പടെ നിര്‍മിച്ചാണ് നടപ്പാതകള്‍ നവീകരിക്കുന്നത്. തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ് നിലവില്‍ ഫുട്പാത്തിന്റെ പല ഭാഗങ്ങളും. നഗരസഭയില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ 1994ലെ മുനിസിപ്പല്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും വിധേയമായി സെക്രട്ടറി കെ.ജി. രവീന്ദ്രനാണ് ബജറ്റ് തയാറാക്കി ചര്‍ച്ചയ്ക്കും അംഗീകാരത്തിനുമായി അവതരിപ്പിച്ചത്. മുന്നിരിപ്പ് ഉള്‍പ്പെടെ 44,44,19,000 രൂപ വരവും 44,01,59,000 രൂപ ചെലവും കണക്കാക്കുന്നതാണ് 2018-19ലെ ബജറ്റ്.
ഉത്പാദന മേഖലയില്‍ 26 ലക്ഷവും സേവന മേഖലയില്‍ 584 ലക്ഷവും പശ്ചാത്തല മേഖലയില്‍ റോഡുകളുടെ പരിപാലനത്തിനു 20.56 ലക്ഷവും പുതിയ റോഡുകള്‍ ഉള്‍പ്പെടെ ആസ്തികള്‍ സൃഷ്ടിക്കുന്നതിനു 205 ലക്ഷവും രൂപ വകയിരുത്തിയിട്ടുണ്ട്. ഭവന നിര്‍മാണത്തിനു 11.16 കോടി രൂപയാണ് നീക്കിവച്ചത്. ഇതില്‍ 7.6 കോടി രൂപ പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടുകളുടെ പ്രവൃത്തി ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയാക്കുന്നതിനാണ്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ നാലു കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗം ഭവന നിര്‍മാണത്തിനു 45 ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗം ഭവന നിര്‍മാണത്തിനു 44 ലക്ഷം രൂപയും നീക്കിവച്ചു.
അഗതികള്‍ക്കായി മുണ്ടേരിയില്‍ രാത്രികാല അഭയകേന്ദ്രം160 ലക്ഷം രൂപ, വിദ്യാഭ്യാസം57 ലക്ഷം, പാലിയേറ്റീവ് കെയര്‍10 ലക്ഷം, അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും ഹോമിയോ ആശുപത്രിയിലും മരുന്ന്11 ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പ്328 ലക്ഷം, സാമൂഹിക പെന്ഷന്463 ലക്ഷം, മാലിന്യ പ്ലാന്റ് നിര്‍മാണം88 ലക്ഷം, നഗരസഭ കെട്ടിട നിര്‍മാണം10 ലക്ഷം, കൈമാറിക്കിട്ടിയ സ്ഥാപനങ്ങള്‍ക്ക് കെട്ടിടം10 ലക്ഷം, കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കാനും 222 ലക്ഷം, മുണ്ടേരി ബഡ്സ് സ്കൂള്‍20 ലക്ഷം, സ്കൂള്‍ കെട്ടിട നവീകരണംമൂന്നു ലക്ഷം, വയോമിത്രം2.5 ലക്ഷം, കുടുംബശ്രീയുമായി സഹകരിച്ച് വനിതകള്‍ക്ക് വരുമാനദായക പദ്ധതികള്‍40 ലക്ഷം, സമഗ്ര കുടിവെള്ള വിതരണം50 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്.
ചെയര്‍പേഴ്സന്റെ ചുമതലയുള്ള വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എ.പി. ഹമീദ്, ടി.ജെ. ഐസക്, കെ. അജിത, സനിത ജഗദീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍