അമിതവിലയില്‍ ഐസ്ക്രീം വിറ്റു; നിയമവിദഗ്ധര്‍ ഇടപെട്ടു ഉപഭോക്താക്കള്‍ക്ക് പണം തിരികെ വാങ്ങി നല്കി
മാനന്തവാടി:വളളിയൂര്‍ക്കാവ് എക്സിബിഷന് ഹാളില്‍ പ്രിന്റഡ് നിരക്കിനേക്കാള്‍ കൂടിയ വിലക്ക് ഐസ്ക്രീം വില്‍പ്പന നടത്തിയ ഐസ് ക്രീം സ്റ്റാളുകാരുടെ നടപടിക്കെതിരെ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് വളണ്ടിയര്‍മാര്‍ രംഗത്തെത്തി. ടിഎല്‍എസ് സിയുടെ സൗജന്യ നിയമ സഹായ പവലിയനിലെ പാരാ ലീഗല്‍ വളണ്ടിയേഴ്സ് ഇടപെട്ടതിനെ തുടര്‍ന്ന് കച്ചവടക്കാര്‍ അധിക വില തിരികെ നല്‍കുകയായിരുന്നു. തലപ്പുഴ ഭാഗത്ത് നിന്നും എത്തിയ ഭക്തജനങ്ങളില്‍ നിന്നാണ് പിഎകെ എന്ന സ്റ്റാളുകാര്‍ 15 രൂപ പ്രിന്റഡ് വിലയുള്ള ചോക്കോ ബാര്‍ 20 രൂപക്ക് വില്‍പ്പന നടത്തിയത്.ടിഎല്‍എസ് സിയുടെ യുടെ സൗജന്യ നിയമസഹായ പവലിയനില്‍ എത്തി ഗുണഭോക്താക്കള്‍ പരാതി പറഞ്ഞതനുസരിച്ച് പിഎല്‍വി അബ്ദുള്‍ ഷമീര്‍ ഇടപ്പെട്ട് സംസാരിച്ചതിനെ തുടര്‍ന്ന് അധിക വില സ്റ്റാളുകാര്‍ തിരികെ നല്‍കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍