മര്‍ദ്ദിച്ചതായി പരാതി; നാല് പേര് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ;മര്‍ദ്ദനമേറ്റത് സാമുദായിക ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട കുടുംബത്തിന്; മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു; ആരോപണം പൂര്‍ണ്ണമായി നിഷേധിച്ച
മാനന്തവാടി എരുമത്തെരുവ് എം.കെ.പി. നിവാസില്‍ എം.പി.ഗോവിന്ദ രാജിനെയും മരുമകനെയും മറ്റ് സുഹൃത്തുക്കളേയുമാണ് ഇന്നലെ രാത്രി ഒരു സംഘം മര്‍ദ്ദിച്ചത്.പരുക്കേറ്റ നാല് പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സമുദായക്കാരാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഗോവിന്ദ രാജ് ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യം അടിസ്ഥാന രഹിതമെന്ന് സമുദായിക നേതാക്കള്‍ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു.
ഇന്നലെ രാത്രി കാവില്‍ പോയി തിരിച്ച് വീട്ടിലെത്തുകയും ഭാര്യയെയും മക്കളെയും വീട്ടിലാക്കിയ ശേഷം ഗാന്ധിപാര്‍ക്കില്‍ നിന്നും കാപ്പി കുടിച്ച് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് വാഹനം തടഞ്ഞ് നിര്‍ത്തി തങ്ങളെ മര്‍ദിച്ചതെന്നാണ് ഗോവിന്ദ രാജ് പറയുന്നത് . ഗോവിന്ദരാജ്, അരുണ്‍, അസീസ് കൊടക്കാട്ട്, അനീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ നാല് പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് പോലീസ് സ്ഥലതെത്തി മൊഴി എടുത്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ എംആര്‍ അഭിഷേക്, വിഎസ് മിഥുന്, സജിത്ത് എംജി എന്നിവര്‍ക്കും, കണ്ടാലറിയുന്ന പത്തോളം പേര്‍ക്കെതിരെയും മാനന്തവാടി പോലീസ് കേസെടുത്തു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമെന്നും മര്‍ദ്ദിച്ചത് തങ്ങളെല്ലന്നും സമുദായ നേതാക്കള്‍ അറിയിച്ചു. രണ്ട് പേര്തമ്മിലുള്ള നിസാര പ്രശ്നം വേറെ രീതിയിലേക്ക് മാറ്റിതീര്ക്കുകയാണെന്നും, സമുദായത്തെ താഴ്ത്തികെട്ടാനുള്ള ശ്രമമാണിതെന്നും നേതാക്കള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍