വടക്കനാട്ടിലെ ജനകീയ സമരം ഫലപ്രാപ്തിയിലേക്ക് വടക്കനാട് സമരം നാളെ അവസാനിപ്പിക്കും.
ബത്തേരി:വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വടക്കനാട് ഗ്രാമ സംരക്ഷണ സമിതി നടത്തിയ ജനകീയ സമരം ഫലപ്രാപ്തിയിലേക്ക്.ജനകീയ സമിതി ഉന്നയിച്ച ആവശ്യങ്ങള്‍ മുഴുവന്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായ പശ്ചാത്തലത്തിലാണ് സമരം വിജയത്തിലേക്കെത്തിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നാളെ (മാര്‍ച്ച് 28) അവസാനിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
സുല്‍ത്താന്‍ബത്തേരി : വടക്കന്‍ ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സുല്‍ത്താന്‍ബത്തേരി ഡി എഫ് ഒ ഓഫീസിന് മുന്നില്‍ നടത്തിയ നിരാഹാരസമരം ഇന്ന് രാവിലെ അവസാനിപ്പിക്കും, സമരക്കാരുടെ ഏകദേശം എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്. റെയില്‍ ഫെന്‍സിംഗ്, സോളാര്‍ ഫെന്‍സിങ്, കല് മതില് എന്നിവയില്‍ ഏതാണ് അനുയോജ്യം അത് ഘട്ടംഘട്ടമായി നടപ്പിലാക്കും. വടക്കനാട് വനാതിര്‍ത്തിയിലെ വന്യമൃഗങ്ങള്‍ ക്കെതിരെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ എംഎല്‍എ മാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, സമരസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ വടക്കനാട് പ്രദേശം ഈ വരുന്ന ഏപ്രില്‍ 7ന് സന്ദര്‍ശിക്കും. ഏപ്രില്‍ 8,9 തീയതികളില്‍ സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഏപ്രില്‍ 15 നകം സര്‍ക്കാരിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 30നകം നടപ്പിലാക്കും. വനത്തിനുള്ളില്‍ താമസിക്കുന്ന ലീസ് കര്‍ഷകര്‍ക്ക് കര്‍ഷകരുടെ ഭൂമിയിലെ കൃഷിനാശത്തിന് ഇത് വരെ നഷ്ടപരിഹാരം നല്‍കിയിരുന്നില്ല. ഇനിമുതല്‍ ലീസ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന കൃഷിനാശത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. വനാതിര്‍ത്തിയിലെ കര്‍ഷകരുടെ ഭൂമിയില്‍ വനംവകുപ്പ് ജണ്ഡ കെട്ടിയതുമായുള്ള പരാതികള്‍ വനം, റവന്യു ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അപാകതകള്‍ പരിഹരിക്കും. ഇതുവരെയുള്ള നഷ്ടപരിഹാര കുടിശ്ശിക മെയ് 15 നകം കൊടുത്ത് തീര്‍ക്കുന്നതാണ്. ജീവനും സ്വത്തിനും വന്യ മൃഗങ്ങള്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം മന്ത്രിസഭാ തീരുമാനപ്രകാരം വര്‍ദ്ധിപ്പിക്കും. തര്‍ക്കങ്ങള്‍ ഉള്ള സ്ഥലത്ത് ജണ്ഡ നിര്‍മ്മിക്കുവാന്‍ ജന ജാഗ്രതാ സമിതിയുമായി ഇടപെട്ട് തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷമേ ജണ്ഡ നിര്‍മ്മാണം നടത്തുകയുള്ളൂ. പട്ടയഭൂമി, പാട്ടഭൂമി, കൈവശ ഭൂമി എന്നിവ അളന്നു തിട്ടപ്പെടുത്തി വനത്തെയും ജനവാസകേന്ദ്രത്തേയും വേര്‍തിരിക്കും. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസിയു ബാലകൃഷ്ണനാണ് ഈ വിഷയത്തില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ നേടാന്‍ മുന്പില് നിന്ന് പ്രവര്‍ത്തിച്ചത്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ സമരപന്തല്‍ എംഎല്‍എ സന്ദര്‍ശിച്ചിരുന്നു. ഇന്നലെ വനം വകുപ്പ് മന്ത്രി ജില്ലയിലെ ജനപ്രതിനിധികള്‍ സമരസമിതി നേതാക്കള്‍ ഭാരവാഹികളുമായി തിരുവനന്തപുരത്ത് ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയത് എംഎല്‍എ ഇടപെട്ടാണ്. വനംവകുപ്പ് മന്ത്രി കെ രാജു, ഐ സി ബാലകൃഷ്ണന് എംഎല്‍എ, കെ ശശീന്ദ്രന്, ഒ ആര് കേളു എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ കുമാരി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലത ശശി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷോഭന്‍ കുമാര്‍, സമര സമിതി ഭാരവാഹികളായ ഫാദര്‍ ജോബി മുക്കാട്ടുകര, അഡ്വക്കറ്റ് ബാബു, കരുണാകരന് വെല്ളക്കെട്ട്, കെ പി കുരിയാക്കോസ്, എം കെ മോഹനന്, എ കെ കുമാരന്ന് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍