കാവ് അവസാന ഘട്ടത്തിലേക്ക് ; സ്വര്‍ണ്ണാഭരണങ്ങളും മറ്റും സൂക്ഷിക്കാന്‍ കര്‍ശനനിര്‍ദ്ദേശവുമായി പോലീസ്
വയനാട് ജില്ലയില്‍ ഏററവുമധികം ആളുകള്‍ ഒത്തുകൂടുന്ന വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം അവസാനദിനങ്ങളിലേക്ക് കടന്നതോടെ കാവ് പരിസരം ജനനിബിഡമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അനേകരൊഴുകിയെത്തുന്ന ഉത്സവനഗരിയില്‍ കര്‍ശന നിരീക്ഷണവുമായി പോലീസ് സംഘവുമുണ്ട്. ഉത്സവത്തിന്റെ തുടക്കം തന്നെ മാല തട്ടിയെടുക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ പോലീസ് അതീവ ജാഗരൂകരാണ്. സ്ത്രീകള്‍ പ്രത്യേകിച്ചും കുട്ടികള്‍ സ്വര്‍ണ്ണാഭരണങ്ങളുമായി ഉത്സവനഗരിയിലെത്തുന്നത് ഒഴിവാക്കണമെന്നാണ് പോലീസിന്റെ നിര്‍ദേശം.പതിമൂന്ന് ദിവസങ്ങളിലായി വയനാടിന്റെ ഉത്സവ ലഹരിയിലാഴ്ത്തിയ വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന് തിരശ്ശീലവീഴാന്‍ രണ്ട് ദിനം മാത്രം അവശേഷിക്കെ കര്‍ശന നിര്‍ദേശവുമായി പോലീസ് രംഗത്ത്. ഉത്സവത്തിന്റെ തുടക്കംതന്നെ വയോധികയുടെ സ്വര്‍ണ്ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന യുവതിയെ പോലീസ് അറസ്റ്റ് ചെയതതോടെയാണ് പോലീസ് നിരീക്ഷണം ഊര്‍ജ്ജിതമാക്കിയത്. അറസ്റ്റ് ചെയ്ത യുവതിയുടെ സംഘത്തില്‍ വേറെയും ആളുകളുണ്ടെന്നുള്ളത് പോലീസിന് വ്യക്തമാണ്. മാത്രവുമല്ല പിടിയിലായ സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ഇതിനുമുമ്പും അയല്‍ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ പിടിയിലായവരാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സ്വര്‍ണ്ണാഭരങ്ങള്‍ അണിഞ്ഞും, വിലകൂടിയ വസ്തുക്കള്‍ ധരിച്ചും ഉത്സവ നഗരിയിലെത്തുന്നത് യുക്തിയല്ലെന്നും, സ്ത്രീകള്‍ പ്രത്യേകിച്ചും കുട്ടികളുടെ ദേഹത്ത് സ്വര്ണ്ണാഭരണങ്ങളില്ലായെന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടണ്ട്. ഉത്സവ നഗരിയില്‍ നിന്നും ഇതുവരെ മറ്റ് മോഷണക്കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, എങ്കിലും വരുംദിനങ്ങളില്‍ കാവ് പരിസരം ജനസാഗരമാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ഏവരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍