വന്യമൃഗശല്യം;കാര്‍ഷിക പുരോഗമന സമിതി കല്‍പ്പറ്റയില്‍ റോഡ് ഉപരോധിച്ചു ; ദു:ഖവെള്ളിയാഴ്ച കുരിശില്‍ കിടന്ന് ഉപവസിക്കും
കല്‍പ്പറ്റ: ജില്ലയില്‍ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടും വടക്കനാട്ടെ കര്‍ഷകര്‍ നടത്തുന്ന സമരം ഒത്ത് തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ കൈനാട്ടിയില്‍ റോഡ് ഉപരോധിച്ചു. ജില്ലയുടെ സമസ്ത മേഖലകളിലും അനുദിനം വന്യമൃഗശല്യം രൂഷമായി കൊണ്ടിരിക്കുകയാണ്.വടക്കനാട്ടെ കര്‍ഷകര്‍ നടത്തുന്ന സമരം 10 ദിവസം പിന്നിട്ടിരിക്കുകയാണ്. മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം ആകുന്നില്ലെങ്കില്‍ കളക്ടറേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും ദു:ഖവെള്ളിയാഴ്ച വടക്കനാട്ടെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബത്തേരി ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ കുരിശില്‍ കിടന്ന് ഉപവസിക്കുമെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പി.എം.ജോയി പറഞ്ഞു. ഡോ. പി.ലക്ഷമണന്, വി.പി. വര്‍ക്കി, ഗഫൂര്‍ വെണ്ണിയോട്, കണ്ണിവട്ടം കേശവന് ചെട്ടി, ടി.പി.ശശി, എന്‍.ഒ.ദേവസ്യ, ലെനിന് സ്റ്റീഫന്‍, ജിജോ മുള്ളന്‍കൊല്ലി, എം.കെ.ബാലന്, ഗ്രേഷ്യസ് നടവയല്‍, ഷാന്റി ചേനപ്പാടി, ടി.നൗഷാദ്, സന്തോഷ് ആചാരി, ജോണി ഇരട്ടമുണ്ട, ടി.കെ.പ്രശാന്ത്, എല്‍ .എസ്.അജിത്ത്, വി.എം.വിന്‍സന്റ്, വി. എസ് .ങീവമിമി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍