ടിപ്പര്‍ ആന്റ് ജെ.സി.ബി തൊഴിലാളി മാനന്തവാടി സെക്ടര്‍ കണ്വെന്ഷന് നടത്തി
വയനാട് ജില്ലാ ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് (സി.ഐ.ടി.യു) ടിപ്പര്‍ ആന്റ് ജെ.സി.ബി തൊഴിലാളി മാനന്തവാടി സെക്ടര്‍ കണ്വെന്ഷന് മാനന്തവാടി സി.ഐ.ടി.യു ഓഫീസില്‍ വെച്ച് നടന്നു.പി.വി സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ കണ്വെന്ഷന് സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി. വാസു ഉത്ഘാടനം ചെയ്തു.സി.പി മുഹമ്മദലി,കെ.എം നിസാര്‍,വിജോള്‍,കുട്ടന്,ബിനു തുടങ്ങിയവര്‍ സംസാരിച്ചു.വയനാട് ജില്ലയിലെ കരിങ്കല്‍,മണല്‍ എന്നിവയുടെ ഖനനം എത്രയും പെട്ടന്ന് പുനരാരംഭിച്ച് നിര്‍മ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് കണ്വെന്ഷന് ആവശ്യപ്പെട്ടു.കൂടാതെ നെടും പൊയില്‍ ക്രഷറില്‍ ലോഡിന് ചെല്ലുന്ന വയനാട്ടു കാരായ ടിപ്പര്‍ തൊഴിലാളികളോടുള്ള ക്രഷര്‍ മാനേജ്മെന്റിന്റെ ഇരട്ടതാപ്പ് അവസാനിപ്പിച്ച് എല്ലാ വാഹനങ്ങള്‍ക്കും ഒരു പോലെ ലോഡ് ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയുമായ് മുന്നോട്ട് പോകുമെന്നും അറിയിച്ചു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും യാതൊരു മാനദണ്ഡവുമില്ലാതെ ഇടനില്ലക്കാര് മുഖേന നൂറ് കണക്കിന്ജെ.സി.ബി യാണ് ജില്ലയുടെ വിവിധ പ്രേദേശങ്ങളില്‍ ജോലി നടത്തുന്നത്. ഇത് കാരണം സാധാരണക്കാരായ ഇവിടുത്തെ തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ നഷ്ട്ടപെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പുതിയ പതിമൂന്നംഗ സെക്ടര്‍ കമ്മറ്റി നിലവില്‍ വന്നു. സെക്രട്ടറി കെ.എം നിസാര്‍.പ്രസിഡണ്ട് കുട്ടന്,ജോ. സെക്രട്ടറി രഞ്ജിത്ത്, വൈ. പ്രസി.സുരേഷ് തുടങ്ങിയവരാണ് ഭാരവാഹികള്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍