പഴശി സ്മാരകം:മൂന്നാം ഘട്ട വികസനത്തിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു
പുല്‍പ്പള്ളി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി കുടീരം സന്ദര്‍ശിച്ചു. സ്മാരകത്തിന്റെ മുന്നാം ഘട്ട വികസനത്തിന് പ്രോജക്ട് റിപോര്‍ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. 50 ലക്ഷം രൂപ ചെലവില്‍ ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കുന്ന ടിക്കറ്റ് കൗണ്ടര്‍, ഷോപ്പ്, കഫ്റ്റീരിയ, എന്നിവയുടെ പ്രവര്‍ത്തി രണ്ട് മാസത്തിനകവും 1.19 കോടി ചെലവില്‍ നിര്‍മിക്കുന്ന മ്യൂസിയം, കുട്ടികളുടെ കളിസ്ഥലം, ലാന്‍സ്കേപ്പിംഗ്, എന്നിവ ആറ് മാസത്തിനകവും പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.സ്മാരകം ഇതിനകം തന്നെ തലശേരി ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.ജില്ലയിലെ ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ടൂറിസം ജോ. ഡയരക്ടര്‍ സി എന്‍ അനിതകുമാരി, ഡെപ്യൂട്ടി ഡയരക്ടര്‍ കെ രാധാകൃഷ്ണന്, ഡിടിപിസി സെക്രട്ടരി ബി ആനന്ദ്,് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡന്റ് കെ ജെ പോള്‍, എം എസ് സുരേഷ്ബാബു, പി എസ് ജനാര്ദനന് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പുല്‍പ്പള്ളി മുരിക്കന്മാര് സീതാദേവി-ലവ കുശ ക്ഷേത്രത്തില്‍ നിര്‍മിച്ച പഞ്ചവടി ഷോപ്പിംങ് കോംപ്ലക്സ് ഉദ്ഘാടനവും മൈഥിലി ഷോപ്പിങ് ആര്‍ക്കേഡിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. മലബാര്‍ ദേവസവം ബോര്‍ഡ് കമീഷണര്‍ കെ മുരളി മുറികള്‍ കൈമാറുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായര്‍ ക്ഷേത്രത്തിന്റെ ചരിത്രാവലോകനം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്, ശശികുമാര്‍ പേരാമ്പ്ര, കെ ജെ പോള്‍, പി എസ് ജനാര്ദനന്, വി കേശവന്, കെ പി മനോജ്കുമാര്‍, പി പത്മനാഭന്, പി ശിവരാമന്, എം എസ് സുരേഷ്ബാബു, പുഷ്കല രാമചന്ദ്രന്, മാത്യു മത്തായി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ ബിന്ദു പ്രകാശ് സ്വാഗതവും എന്‍ വാമദേവന് നന്ദിയും പറഞ്ഞു. ക്ഷേത്രത്തില്‍ എത്തിയ മന്ത്രിയെ മേല്‍ശാന്തി മധുസൂദനന് പ്രസാദം നല്‍കിയാണ് സ്വീകരിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍