മലബാര്‍ ദേവസ്വം ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍
പുല്‍പ്പള്ളി : മലബാര്‍ ദേവസ്വം ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പുല്‍പ്പള്ളി മുരിക്കന്മാര് സീതാദേവി-ലവ കുശ ക്ഷേത്രത്തില്‍ നിര്‍മിച്ച പഞ്ചവടി ഷോപ്പിംങ് കോംപ്ലക്സ് ഉദ്ഘാടനവും മൈഥിലി ഷോപ്പിങ് ആര്‍ക്കേഡിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യത്യസ്ത ക്ഷേത്രങ്ങളെ ഒരേ സംവിധാനത്തില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ സഹായം ഉറപ്പുവരുത്തുകയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നിയമിച്ച മൂന്ന് അംഗ കമ്മിറ്റി ആറ് മാസത്തില്‍ ഏറെ പഠനവും കൂടിക്കാഴ്ചകളും നടത്തിയ ശേഷം സവിശേഷതകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. ശബരിമല, ശ്രീപത്മനാഭ ക്ഷേത്രം, പമ്പ, ഗുരുവായൂര്‍ പാര്‍ത്ഥസാരഥി തുടങ്ങിയ ക്ഷേത്രങ്ങളുടെ വികസനത്തിനായി നിരവധി കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങളെ ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആയുധപരിശീലനം ക്ഷേത്രങ്ങളില്‍ അനുവദിക്കില്ല. ക്ഷേത്രങ്ങളിലെ വരുമാനം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല. സംസ്ഥാനത്ത് പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളിലെ 37 ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തി ഇടത്താവളം സ്ഥാപിക്കും. ഒമ്പത് മുതല്‍ 14 കോടി വരെയാണ് ഓരോ ഇടത്താവളങ്ങള്ക്കുമായി ചെലവഴിക്കുക. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു അധ്യക്ഷനായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍