'ഹൃദയപൂര്‍വ്വം ഡി.വൈ.എഫ്.ഐ' ക്ക് ആവേശകരമായ തുടക്കം
മാനന്തവാടി:'വയറെരിയുന്നവരുടെ മിഴി , നനയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഡി.വൈ.എഫ്.ഐ' എന്ന മുദ്രവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ യുടെ പൊതിചോര്‍ വിതരണത്തിന് ആവേശകരമായ തുടക്കം. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പൊതിച്ചോര്‍ വിതരണം നടത്തി. 500 ഓളം പൊതിച്ചോറുകളാണ് ആദ്യ ദിനത്തില്‍ ഡി.വൈ.എഫ്.ഐ വിതരണം ചെയ്തത്.വീടുകളില്‍ നിന്നും ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന പൊതിചോറുകളാണ് വിതരണം ചെയ്യുന്നത്.
മാനന്തവാടി മേഖല കമ്മിറ്റിയാണ് ആദ്യ ദിനം ഭക്ഷണം ശേഖരിച്ചത്.ജില്ലയിലെ 5 ആ ശുപത്രികളിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഇന്ന് ആരംഭിച്ചത്. വൈത്തിരി താലൂക്ക് ആശുപത്രി, പുല്‍പ്പള്ളി സിഎച്ച് സി എന്നിവിടങ്ങളില്‍ ഏപ്രില്‍ 1ന് ഉച്ചഭക്ഷണ വിതരണം ആരംഭിക്കും. ഇതോടൊപ്പം തന്നെ സ്ഥിരമായി ഡി.വൈ.എഫ്.ഐ ജാഗ്രത സമിതി അംഗങ്ങള്‍ ആ ശുപത്രിയില്‍ വളണ്ടിയര്‍മാരായി സേവന സന്നദ്ധരായി രംഗത്ത് ഉണ്ടാവും. പൊതിച്ചോര്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘടനം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സി.പി.ഐ (എം) ജില്ലാ സെക്രട്ടറി പി .ഗഗാറിന് നിര്‍വഹിച്ചു. ജാഗ്രത സമിതിയംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം മലബാര്‍ ഭദ്രാസനധിപന്‍ സ്കറിയാസ് മാര്‍ പോളി കാര്‍പോസ് നിര്‍വഹിച്ചു.ചടങ്ങില്‍ കെ.വി മോഹനന്, എ.എന്‍ പ്രഭാകരന്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, പ്രസിഡന്റ് കെ.പി ഷിജു, കെ.എം വര്‍ക്കി, ജസ്റ്റിന് ബേബി, കെ.എം ഫ്രാന്‍സിസ്, രഞ്ജിത്ത് മാനിയല്, അജിത്ത് വര്‍ഗീസ്, കെ .ആര് ജിതിന്,എ.കെ റൈഷാദ്, പി.ബി സിനു എന്നിവര്‍ സംസാരിച്ചു.കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഉച്ചഭക്ഷണ വിതരണോദ്ഘാടനം എം.മധു നിര്‍വഹിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ കെ.ശശാങ്കനും ഉദ്ഘാടനം നിര്‍വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍