ഒടുവില്‍ കയ്യാങ്കളിയും കസേരക്കളിയുമായി 'നരക സഭ '..! മാനന്തവാടി നഗരസഭയിലെ ഭരണപ്രതിപക്ഷ അഭിപ്രായ ഭിന്നത കയ്യാങ്കളിയിലേക്ക്
മാനന്തവാടി നഗരസഭ ഭരണ സമിതി യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി.ബജറ്റിന് മുന്നോടിയായി ഇന്ന് നടന്ന ഭരണ സമിതി യോഗത്തിലാണ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയിലെത്തിയത്. ഒരു വേള കസേര പൊക്കി അടിക്കാന്‍ വരെ ഒരംഗം മുതിര്‍ന്നപ്പോള്‍ മറ്റ് അംഗങ്ങള്‍ തടഞ്ഞത് കൊണ്ട് മാത്രം അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. കഴിഞ്ഞ ദിവസങ്ങളില്‍ ഇരു വിഭാഗവും ആരോപണ പ്രത്യാരോപണങ്ങളുമായി വാര്‍ത്താ സമ്മേളനങ്ങളുമായി രംഗത്തെത്തിയതിന്റെ പുറകെയാണ് ഇന്നത്തെ അനിഷ്ട സംഭവം.മിനുട്ട്സില്‍ ഒപ്പിടാതെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യന്റെ നിലപാടാണ് കയ്യാങ്കളിയിലും കസേരകളിയിലും വരെ കലാശിച്ചത്.ഭരണപക്ഷ കൗണ്‍സിലറായ അബ്ദുള്‍
ആസിഫിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നതോടെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ജേക്കബിന് നേരെ തിരിയുകയായിരുന്നു. ഒടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ ഇടപ്പെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മാനന്തവാടി നഗരസഭയില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാവാം ഇന്ന് ഭരണ സമിതി യോഗത്തില്‍ നടന്ന കൈയ്യാങ്കളിയും കസേര കളിയുമെന്ന് കരുതുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍