രാക്കുരുക്കഴിക്കാന് ഒരുമനസ്സോടെ മാനന്തവാടി
മാനന്തവാടി : മാനന്തവാടി -മൈസൂരു റോഡിലെ രാത്രിയാത്രാ നിരോധന സമയംവൈകിട്ട് ആറ് മുതല്‍ എന്നത് രാത്രി ഒന്‍പത് വരെ ആക്കി കുറക്കണമെന്നആവശ്യമുയര്ത്തി ജനകീയ പ്രതിഷേധം ഉയര്‍ത്താന്‍ ഇത് സംബന്ധിച്ച് ചേര്ന്നഅടിയന്തര യോഗത്തില്‍ തീരുമാനം.2008 ജൂണ്‍ മാസത്തില്‍ ഏര്പ്പെടുത്തിയരാത്രിയാത്രാ നിരോധനത്തിനെതിരെ ഒറ്റെക്കെട്ടായ പ്രതിഷേധം ഉയരാത്തതാണ് സമയദൈര്‍ഘ്യം കുറക്കുന്നതിന് പോലും കര്‍ണാടക അധികൃതര്‍ തയ്യാറാകാത്തതിന് കാരണമെന്നസ്വയം വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. പ്രക്ഷോഭത്തിന് മുന്നോടിയായി ഏപ്രില്ആദ്യവാരം സ്ഥലം എംഎല്‍എയുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്വിപുലമായ കണ്വെന്ഷന് വിളിച്ച് ചേര്‍ക്കും.തുടര്‍ന്ന് കര്‍ണാടക കേരളമുഖ്യമന്ത്രിമാരെ നേരില്‍ കണ്ട് നിവേദനം നല്‍കും. ബാവലി റോഡിലെരാക്കുരുക്കിന് അറുതി വരുത്താന്‍ മൈസൂരു, ബംഗ്ളൂരു, എന്നിവിടങ്ങളില്രൂപീകരിച്ച അക്ഷന്‍ കമ്മിറ്റികളുടെ സഹകരണവും ഉറപ്പ് വരുത്തും.രാക്കുരുക്കഴിക്കാനായി നടത്തിയ ജനകീയ യോഗത്തില്‍ കടവത്ത് മുഹമ്മദ്അധ്യക്ഷത വഹിച്ചു. കെ. ഉസ്മാന്, പി.വി.എസ്. മൂസ, ഇ.ജെ. ബാബു, സണ്ണി ചാലില്‍,എന്‍.എ. ഫൗലാദ്, സൂപ്പി പള്ളിയില്‍, സി. കുഞ്ഞബ്ദുള്ള, പി.വി. മഹേഷ്, പി.വി.പത്മനാഭന്, കെ.എം.ഷിനോജ്, ബാബു ഫിലിപ്പ്, കെ. ജയേന്ദ്രന്‍, ഐസക്ക്മാനന്തവാടി, സിബി നെല്ലിച്ചുവട്ടില്‍, എ.വി. മാത്യു, എം.കെ. ഷിഹാബുദ്ദീന്തുടങ്ങിയവര് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍