മാനന്തവാടി നഗരം നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകള്‍ വരുന്നു.
മാനന്തവാടി നഗര പരിധിയികളെല്ലാം പോലീസ് നിരീക്ഷണത്തിലാക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു.മാനന്തവാടി പോലീസാണ് നഗരസഭയുടെ സഹകരണത്തോടെ നരഗത്തില്‍ പ്രധാന കേന്ദ്രങ്ങളിലായി പതിനാറോളം ക്യാമറകള്‍ സ്ഥാപിക്കുന്നത്.സാമൂഹ്യ വിരുദ്ധരുടെ താവളങ്ങള്‍, പൊതുവിടങ്ങളിലെ മദ്യപാനം,മാവോവാദികളുടെ സാന്നിദ്ധ്യം,വാഹനങ്ങളുടെ നിയമലംഘനങ്ങള്‍,രാത്രിയിലെ അസാന്മാര്ഗ്ഗിക പ്രവൃത്തികള്‍ തുടങ്ങിയവയെല്ലാം പോലീസ് സ്റ്റേഷനിലിരുന്നുകൊണ്ട് നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക.ഇതിനായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.സ്ഥാപിക്കേണ്ട സ്ഥലങ്ങളും കേബിളുകള്‍ എത്തിക്കേണ്ട വഴികളും നിശ്ചയിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.ഇതിനാവശ്യമായ ഇലക്ട്രിസിറ്റിബില്ല് നഗരസഭയാണ് അടക്കുക.കേമറകളും ഉപകരകണങ്ങളും സ്ഥാപിക്കാനാവശ്യമായ സജ്ജീകരണങ്ങളും നഗരസഭ ഒരുക്കിക്കൊടുക്കും.പോലീസിന് കീഴിലുള്ള വിംഗാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.ബസ്സ്റ്റാന്റ് പരിസരം,പോസ്റ്റ് ഓഫീസ് ജംഗ്ഷന്,മൈസൂര്‍ റോഡ്,തലശ്ശേരി റോഡ് ജംഗ്ഷന്,ഗാന്ധിപാര്‍ക്ക്,കോഴിക്കോട് റോഡ്,വള്ളിയൂര്‍ക്കാവ് റോഡ്,ബ്ലോക്ക് ഓഫീസ് പരിസരം,തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ക്യമറ നിരീക്ഷണത്തിന് കീഴിലാക്കും.സാധാരണയായി കച്ചവട സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്ന കേമറകളില്‍ പതിയുന്ന ചിത്രങ്ങള്‍ പലപ്പോഴും ബ്ലാക്ക് ആന്റ് വൈറ്റ് ആയതിനാല്‍ ആളുകളെ വ്യക്തമാവാറില്ല.അതിനാല്‍ ഉയര്‍ന്ന് എച്ച്ഡി ക്വാളിറ്റിയിലുള്ള കളര്‍ ചിത്രങ്ങള്‍ ലഭ്യമാവുന്ന വിധത്തിലുള്ള കേമറകളായിരിക്കും നഗരത്തില്‍ സ്ഥാപിക്കുക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍