മതമൈത്രിയുടെ സന്ദേശം പങ്കുവെച്ച് വള്ളിയൂര്‍ക്കാവിലെ ആല്മരച്ചോട്ടില് ആല്ത്തറയൊരുക്കി ക്രൈസ്തവ സഹോദരന്
കൊടുംവേനലില്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രനഗരിയിലെത്തുന്ന ഭക്തര്‍ക്കും അതുപോലെതന്നെ കാല് നടയാത്രികര്‍ക്കും ഏറെ ആശ്വാസകരമാകും വിധത്തില്‍ കാവ് റോഡരികിലെ ആല്മരച്ചോട്ടില് ഇരിപ്പിടമൊരുക്കിയിരിക്കുകയാണ് അലങ്കാര്‍ പ്രസാദെന്ന നിര്‍മ്മാണ തൊഴിലാളി. ക്രൈസ്തവ സഭാംഗമായ പ്രസാദ് നാല്പതിനായിരത്തോളം രൂപ ചിലവഴിച്ചാണ് അമ്പലപരിസരത്തെ ആല്മരത്തിന് മതമൈത്രിയുടെ വിശ്രമകേന്ദ്രമൊരുക്കിയിരിക്കുന്നത്. കന്യാകുമാരി സ്വദേശിയായ പ്രസാദ് വര്‍ഷങ്ങളായി ആറാട്ടുതറയ്ക്ക് സമീപമാണ് താമസിച്ചുവരുന്നത്. കൂലിപ്പണിക്കാരനായ ഇദ്ധേഹം തുച്ഛമായ വരുമാനത്തില്‍ നിന്നുമായാണ് ദേവാലയങ്ങള്‍ക്കും മറ്റുമായി ദാനകര്‍മ്മങ്ങള്‍ ചെയ്തുവരുന്നത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍