വയനാടന്‍ ദേശീയ മഹോത്സവത്തിന് കൊടിയേറി..!
മാനന്തവാടി:വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന് കൊടി ഉയര്‍ത്തി. ആദിവാസി മൂപ്പന് കെ. രാഘവന്റെ നേതൃത്വത്തില്‍ താഴെക്കാവിലാണ് കൊടിയേറ്റ് നടത്തിയത്. ഇതേ സമയം എടച്ചെന നായരുടെയും വേമോത്ത് നമ്പ്യാരുടെയും സ്ഥാനിക തറകളിലും കൊടി ഉയര്‍ന്നു. ഉത്സവം തുടങ്ങി ഏഴാംദിനമാണ് വള്ളിയൂര്‍ക്കാവില്‍ കൊടിയേറ്റം നടക്കുക.മാര്‍ച്ച് 14 നാണ് വള്ളിയൂര്‍ക്കാവില്‍ ആറാട്ട് മഹോത്സവം തുടങ്ങിയത്. പതിനാല് ദിവസത്തെ ആചാരനുഷ്ടാനങ്ങള്‍ക്ക് ശേഷം 29 ന് സമാപിക്കും.
ഉത്സവം തുടങ്ങി ഏഴാം നാളാണ് ഇവിടെ കൊടിയേറ്റം നടത്തുന്നത്. അതുപോലെതന്നെ സമാപിച്ച് ഏഴാംനാളാണ് കൊടിയിറക്കം.മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ ശ്രീലതാ കേശവന്, ക്ഷേത്രംഎക്സി. ഓഫീസര്‍ കെ.വി. നാരായണന് നമ്പൂതിരി , ട്രസ്റ്റി ഏച്ചോം ഗോപി , ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് പട്ടയന്‍, വൈസ് പ്രസിഡന്റ് സന്തോഷ് .ജി. നായര്‍, ജന. സെക്രട്ടറി മനോജ് പട്ടേട്ട്, ഇ.എം. ശ്രീധരന് തുടങ്ങിയവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍