വയനാടിന്റെ വികസനം സങ്കുചിത കാഴ്ചപ്പാട് വെടിയണം; മാനന്തവാാടി വികസന സമിതി; മാനന്തവാടി-ബാവലി-മൈസൂര്‍ റോഡിലെ രാത്രിയാത്രാ നിരോധന സമയം രാത്രി 9 ആക്കി കുറക്കണം
മാനന്തവാടി :കൊച്ചു ജില്ലയായ വയനാടിനെ ഒന്നായി കാണുവാനുംവികസനകാര്യങ്ങളില് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുവാനും എല്ലാവരും തയ്യാറാകണെമന്ന് മാനന്തവാാടി വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ആവശ്യപ്പെട്ടു. രാത്രിയാത്രാ ഗതാഗത നിരോധനം, അന്തര്‍സംസ്ഥാന റോഡ് വികസനം,ജില്ലയിലൂടെയുളള റെയില്‍വേ തുടങ്ങിയ വിഷയങ്ങളില്‍ സങ്കുചിത കാഴ്ചപ്പാട്വെടിയണമെന്നും ജില്ലയുടെ പൊതുവായ വികസനത്തിന് പ്രായോഗിക നിര്ദേശങ്ങള്മുന്നോട്ട്വെക്കുന്നവര്ക്ക് മാനന്തവാാടി വികസന സമിതി പിന്തുണ നല്‍കുമെന്നും വികസന സമിതി ഭാരവാഹികള്‍ പറഞ്ഞു.നൂറ്റാണ്ടുകളുടെ പഴക്കമുളള മാനന്തവാടി-മൈസൂര്‍ റോഡിലാണ് രാത്രിയാത്രാ നിരോധനം ആദ്യം ഏര്‍പ്പെടുത്തിയത്. അന്ന് ജില്ല ഒരുമനസോടെ പ്രതിഷേധംഉയര്ത്താതിരുന്നതാണ് പിന്നീട് ദേശീയ പാതയിലടക്കം രാത്രിയാത്രാ നിരോധനത്തിന് അധികൃതര്‍ക്ക് ധൈര്യം നല്‍കിയത്. മാനന്തവാടി-ബാവലി-മൈസൂര്‍ റോഡിലെ
രാത്രിയാത്രാ നിരോധന സമയം വൈകിട്ട് ആരില്‍ നിന്ന് രാത്രി 9ആക്കി മാറ്റാനുളള നിര്‍ദേശത്തിന് പോലും ജില്ലയില്‍ നിന്നുളള ജനപ്രതിനിധികള്‍ തുറന്ന പിന്തുണ നല്‍കുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് മാനന്തവാടി വികസന സമിതി നിവേദനം നല്‍കും.പക്രംതളം ചുരം വഴി മാനന്തവാടി-ഗോണിക്കുപ്പ റോഡ് ദേശീയ പാതയായി വികസിപ്പിക്കുക എന്ന ആവശ്യം ന്യായമായ ഒന്നാണ്. ഈ റോഡിനെതിരെ ചിലര്‍ രംഗത്ത് വന്നത് വസ്തുതകള്‍ മനസിലാ ക്കാതെയാണ്. ഗതാഗതം, ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി സമസ്ത രംഗങ്ങളിലും പിന്നോക്കം നില്ക്കുന്ന ജില്ലയുടെ പൊതുവായ വികസനത്തിന് സങ്കുചിത പ്രാദേശിക വാദങ്ങള്‍ മറന്ന്പ്രവര്ത്തിക്കണമെന്നും ഇതിന് ജില്ലയില്‍ നിന്നുളള ജനപ്രതിനിധികള്ഒറ്റക്കെട്ടായി നേതൃത്വം നല്‍കണമെന്നും മാനന്തവാാടി വികസന സമിതി പ്രസിഡന്റ്ഇ.എം. ശ്രീധരന്, ജോ. സെക്രട്ടറിമാരായ ജസ്റ്റിന് ചെഞ്ചട്ടയില്‍, കെ.എം.ഷിനോജ്, അംഗങ്ങളായ എന്‍.എ. ഫൗലാദ്, സൂപ്പി പളളിയാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍