നെല്‍ കൃഷിക്കും ക്ഷീരമേഖലക്കും ഊന്നല്‍ നല്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.
അറുപത്തിനാല് കോടി 75 ലക്ഷത്തി എണ്‍പത്തിമൂവായിരത്തി 631 രൂപ വരവും അറുപത്തിനാല് കോടി 74 ലക്ഷത്തി എണ്‍പത്തി എട്ടായിരത്തി 631 രൂപ ചിലവും തൊണ്ണൂറ്റി അയ്യായിരം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.ജെ.പൈലി അവതരിപ്പിച്ചത്.ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ജില്ലയിലെ ആദ്യ അംഗീകാരം ലഭിച്ച ബ്ലോക്ക് പഞ്ചായതെന്ന ബഹുമതിയുടെ നിറവിലാണ് ഈ വര്‍ഷത്തെ ബജറ്റ് അവതരണം.നെല്‍കൃഷിക്ക് മുന്തിയ പരിഗണന നല്കി കര്‍ഷക സഹായിക്കുന്നതിനായി 35 ലക്ഷം രൂപയും കാര്‍ഷിക ഉപകരണങ്ങള്‍ക്കായി 30 ലക്ഷവും ബജറ്റില്‍ വകയിരുത്തിയതോടൊപ്പം ക്ഷീരമേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ 70 ലക്ഷം രൂപയും വനിതകള്‍ക്കും വിധവയായ സ്ത്രീകളുടെയും ഉന്നമനത്തിനായി 95 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ച് ആര്യോഗ പരിരക്ഷ, യോഗ, വിനോദയാത്ര എന്നിവക്കായി 53 ലക്ഷം ആരോഗ്യ വിദ്യാഭ്യാസ മേഖലക്കായി 35 ലക്ഷവും ലൈഫ് പദ്ധതിയില്‍ പി.എം.എ.വൈ പദ്ധതിക്ക് വീട് നിര്‍മ്മാണത്തിനായി 2 കോടി 61 ലക്ഷവും വകയിരുത്തിയ ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി അവതരിപ്പിച്ചത്.(ആ്യലേ) പശ്ചാതല മേഖലയില്‍ 41 റോഡുകളുടെ പ്രവര്‍ത്തിക്കായി 2 കോടി 85 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ഗീത ബാബു, തങ്കമ്മ യേശുദാസ് ,കെ.കെ.സി.മൈമൂന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ജസീര്‍ മെമ്പര്‍മാരായ എന്‍.എം.ആന്റണി, എം.പി.വത്സന് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അനിഷ സുരേന്ദ്രന്, മായദേവി, ഉഷാ വിജയന് ,തങ്കമണി തുടങ്ങിയവരും ബജറ്റ് അവതരണത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍