രഞ്ജിത്തിന് ഒരു കൈത്താങ്ങിനായി സ്വകാര്യബസ് ഉടമകളും, ജീവനക്കാരും; ഇരുപതോളം ബസ്സുകളുടെ ഇന്നത്തെ മുഴുവന്‍ കളക്ഷനും, ജീവനക്കാരുടെ വേതനവും രഞ്ജിത്തിനായി മാറ്റിവെക്കും
ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന സ്വകാര്യബസ് കണ്ടക്ടറായിരുന്ന ബത്തേരി പഴൂര്‍ മിത്തല്വീട്ടില് രഞ്ജിത്തിന്റെ ചികിത്സ ധനസഹായ സ്വരൂപണത്തിനായി ബത്തേരി മേഖലയിലെ ഇരുപതോളം സ്വകാര്യബസ് ഉടമകളും ജീവനക്കാരും കൈകോര്‍ക്കുന്നു. ബത്തേരിയില്‍ നിന്നും പുല്‍പ്പള്ളി, കല്‍പ്പറ്റ, നമ്പ്യാര്‍കുന്ന്, മുത്തങ്ങ, താളൂര്‍, മാതമംഗലം ,കോഴിക്കോട് എന്നിങ്ങനെയുള്ള റൂട്ടുകളിലാണ് ഇന്ന് കാരുണ്യ സര്‍വ്വീസുകള്‍ നടക്കുന്നത്.പഴുര്‍ മിത്തല്‍ വീട്ടില്‍ ഭാസ്കരന് ലീല ബമ്പത്തികളുടെ ഏക മകനും ബത്തേരി മുത്തങ്ങ റൂട്ടില്‍ ഓടുന്ന ബസിലെ കണ്ടെക്ടറുമായിരുന്ന രഞ്ജിത് മാര്‍ച്ച് 18ന് ബൈക്ക് അപകടത്തില്‍ പെടുകയും ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയുമാണ്. രഞ്ജിത്തിന്റെ ചിക്തസക്കായി ലക്ഷങ്ങള്‍ ചിലവുവരുമെന്നതിനാലാണ് ഒരു ദിവസത്തെ മുഴുവന്‍ കളക്ഷനും തൊഴിലാളികളുടെ വേതനവും രഞ്ജിത്തിന് വേണ്ടി മാറ്റിവെക്കാന്‍ ബസ്സുടമകളും, ജീവനക്കാരും തീരുമാനിച്ചത്. ഈ കാരുണ്യയാത്രയില്‍ ഏവരും പങ്കാളികളായി ഈ സദുദ്യമത്തെ വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍