ആരോഗ്യമേഖലയിലെ ചൂഷണം അവസാനിപ്പിക്കണം:യൂത്ത് കോണ്‍ഗ്രസ്സ്.
പീച്ചംകോട് പൊരുന്നന്നൂര്‍ െ്രെപമറി ഹെല്‍ത് സെന്ററിന് സമീപത്തായി വാടകക്കെട്ടിടത്തില്‍ ഡിവൈന്‍ അലര്‍ജി ക്ലിനിക് എന്ന പേരില്‍ നടത്തിവരുന്ന സ്ഥാപനത്തില്‍ നിന്ന് ചികില്‍സ തേടിയ പള്ളിക്കല്‍ സ്വദേശിയായ കുട്ടിക്ക് വ്യാജചികിത്സ നല്കിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് കര്‍ശന നടപടിസ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം ചികില്‍സകരെ തേടി പോകുന്നതിനെതിരെയായി ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.പ്രസ്തു സ്ഥാപനത്തില്‍ നിന്നും ഇഞ്ചക്ഷന് എടുത്ത കാരണം പള്ളിക്കല്‍ സ്വദേശിയായ കുട്ടി രക്തം കട്ടപിടിച്ച് വെല്ലൂര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഈ സ്ഥാപനത്തില്‍ നിന്നും ചികില്‍സ തേടുന്നവര്‍ക്ക് ചൂര്‍ണ്ണങ്ങളും അരിഷ്ടാസവങ്ങള്‍ക്ക് പുറമേ കുത്തിവെപ്പും നല്കാറുണ്ടെന്നാണറിവ്. ഇതുമായി ബന്ധപ്പെട്ട് ഇമ്മിനിയാണ്ടി ലത്തീഫ്, ആയങ്കി അബ്ദുല്‍ നാസ്സര്‍, പൊന്നാണ്ടി ഹാരിസ്എന്നിവര് വെള്ളമുണ്ട സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യമേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം ചികില്‍സകരെ തേടി പോകുന്നതിനെതിരെയായി ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും സംയുകതപ്രസ്താവനയില് യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് സെക്രട്ടറി. പി.ടി. മുത്തലിബ്, നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, സിറാജ്കമ്പ എന്നിവര്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍