വ്യാജ ചികിത്സകരെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു.മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.
വെള്ളമുണ്ട;പാരമ്പര്യ ചികിത്സയുടെ പേരില്‍ വ്യാജ ചികിത്സ നടത്തിയതായി ആരോപിച്ച് യുവതിയെയും സംഘത്തെയും നാട്ടുകാര്‍ വെള്ളമുണ്ട പോലീസിലേല്‍പ്പിച്ചു.പിച്ചംകോട് പൊരുന്നന്നൂര്‍ പ്രൈമറി ഹെല്‍ത് സെന്ററിന് സമീപത്തായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന ഡിവൈന്‍ ആയുര്‍വേദ എന്ന സ്ഥപന നടത്തിപ്പുകരെയാണ് നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചത്.അലര്‍ജി,ആസ്തമ എന്നിവക്ക് മാസത്തില്‍ രണ്ട് തവണയാണ് ഇവിടെ വെച്ച് ചികിത്സ നടത്തി വരുന്നത്.ഇതേരീതിയില്‍ മേപ്പാടി,ഗൂഡല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ചികിത്സ നടത്തി വരുന്നുണ്ട്.രണ്ട് മാസം മുമ്പ് അമ്പലവയലില്‍ ചികിത്സ നടത്തുന്നതിനിടെ പള്ളിക്കല്‍ സ്വദേശിയായ കടവത്ത് അബ്ദുള്ളയുടെ പതിനാല് വയസ്സ് പ്രായമുള്ള മകന് ഷംനാദിനെ ആസ്തമക്ക് വേണ്ടി ഇവര്‍ ചികിത്സിച്ചിരുന്നു.ചികിത്സയുടെ ഭാഗമായി മൂന്ന് തവണ ഇഞ്ചക്ഷന് നല്‍കുകയും ചെയ്തിരുന്നു.ഇതേതുടര്‍ന്ന് കുട്ടിയുടെ ശരീരത്തില്‍ നീര് നിറയുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്തു.മെഡിക്കല്‍ കോളേജിലുള്പ്പെട ചികിത്സ നടത്തിയിട്ടും ഭേദമാവാത്തതിനെ തുടര്‍ന്ന് വെല്ലീരില് വെച്ചാണ് ചികിത്സിച്ച് താല്ക്കാലികഭേദം ലഭിച്ചത്.ഈ വിവിരം ചികിത്സകരെ അറിയിച്ചെങ്കിലും ഇവര്‍ തിരിഞ്ഞു നോക്കിയില്ല.ഇതേ തുടര്‍ന്ന് ഇന്നലെ ചികിത്സ നടത്താനായി പീച്ചംകോടെത്തിയപ്പോള് നാട്ടുകാരുടെ സഹായതത്തോടെ പോലീസിലറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ പരിശോധനയില്‍ പാരമ്പര്യ ചികിത്സ നടത്തുന്ന ഇവര്‍ക്ക് ആവശ്യമായ രേഖകളൊന്നുമില്ലെന്ന് കണ്ടെത്തി.ഇതേ തുടര്‍ന്ന് സ്ഥാപനം നടത്തിപ്പുകാരിയായ ഇടുക്കി ചെറുതോണിയിലെ ചമ്പകുളത്ത് സന്തോഷിന്റെ ഭാര്യ സുജാത(47),സഹായികളായ തൊടുപുഴ തോയാലില്വീട് ജോണ്‍(59),എറണാകുളം കുട്ടിമാക്കല്‍ ഐശ്വര്യ(26)എന്നിവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍