നായകളാല്‍ നട്ടം തിരിയുന്ന മീനങ്ങാടി മാര്‍ക്കറ്റ് റോഡ് ;തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്
മീനങ്ങാടി ചീരാംകുന്നിലേക്ക് പോകുന്ന ഭാഗത്തുള്ള മത്സ്യ മാംസ മാര്‍ക്കറ്റിന് പരിസരത്തുള്ള റോഡില്‍ തെരുവുനായ ശല്ല്യം രൂക്ഷമാകുന്നതായി നാട്ടുകാര്‍. ഇന്ന് വൈകുന്നേരം ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. കുട്ടിയെ നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കവെയാണ് അമ്മയ്ക്കും, സമീപത്തെ വ്യാപാരിക്കും കടിയേറ്റത്. മൂവരേയും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാര്‍ക്കറ്റ് റോഡില്‍ തെരുവ് നായ ശല്ല്യം രൂക്ഷമായിട്ടും ബന്ധപ്പെട്ട അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാര്‍ക്കറ്റ് പരിസരമായതിനാല്‍ പുലര്‍ച്ചെ മുതല്‍ തെരുവുനായകളുടെ കൂട്ടങ്ങള്‍ റോഡുകള്‍ കീഴടക്കുകയാണ് പതിവ്. മദ്രസയില്പോകുന്നതും, സ്ക്കൂളില്‍ പോകുന്നതുമായ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഇതുകാരണം ഏറെ ബുദ്ധിമുട്ടിലാവുകയാണ്. ഇന്ന് തെരുവുനായ കുട്ടിയെ ആക്രമിച്ചതു തടയവെയാണ് അമ്മയക്കും, കുട്ടിക്കും കടിയേറ്റത്. ഇതുകണ്ട് തടയാന്‍ ചെന്ന സമീപത്തെ വ്യാപാരിക്കും കടിയേറ്റു. ഇതിനുമുമ്പ് തെരുവുനായയുടെ കടിയേറ്റ് പേയിളകിയ പൂച്ചയുടെ ആക്രമണത്തില്‍ ഇവിടുത്തെ പ്രദേശവാസികളില്‍ പലര്‍ക്കും പരുക്കേല്‍ക്കുകയും ചികിത്സ തേടേണ്ടതായും വന്നിരുന്നു. എത്രയും പെട്ടെന്നുതന്നെ തെരുവ് നായ ശല്ല്യം കുറക്കുവാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍