ഓവുചാല്‍ നിര്‍മ്മാണത്തിലെ അപാകത നാട്ടുകാര്‍ക്ക് ദുരിതമായി മാറുന്നു
മാനന്തവാടി:അശാസ്ത്രീയമായി ഓവ് ചാല് നിര്‍മ്മിച്ചത് പ്രദേശവാസികള്‍ക്ക് ദുരിതമായി മാറുന്നതൊടൊപ്പം വന്‍ അഴിമതി നടന്നതായും ആരോപണം. പനമരം പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ഇടത്തുംകുന്ന് മാതോത്ത് പൊയില്‍ റോഡിലെ ഓവുചാല്‍ നിര്‍മ്മാണമാണ് വ്യാപക ആരോപണങ്ങള്ക്കിടായിക്കിരിക്കുന്നത്. ഒന്നര കിലോമിറ്ററോളം ദൂരത്തിലാണ് ഓവുചാല്‍ നിര്‍മ്മാണം ആരംഭിച്ചത്.എന്നാല്‍ പ്രവര്‍ത്തിയിലെ അപാകത കാരണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇപ്പോള്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഓവ് ചാലിലേക്ക് റോഡില്‍ നിന്നുമുള്ള മഴ വെള്ളം ചേന്ന് ചേരാത്ത രീതിയിലാണ് പ്രവര്‍ത്തികള്‍. ചാലില്‍ നിന്ന് നീക്കം ചെയ്ത മണ്ണ് നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നതും ദുരിതമായി മാറുകയാണ്.ഈ മണ്ണില്‍ കുപ്പികളും, കുപ്പി ചില്ലുകളടക്കമുള്ളവ അലക്ഷ്യമായി ഇട്ടിരിക്കുനത് വിദ്യാര്ത്ഥികളക്കെമുള്ള കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുകയാണ്.പൊതുവെ വീതി കുറഞ്ഞ റോഡില്‍ മണ്ണ് കൂടി ഇട്ടിരിക്കുന്നത് വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ട്ടിക്കുകയാണ്.വാര്‍ഡ് മെമ്പറുടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടു യാതൊരു നടപടികളുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉപറോഡുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം ഈ ഓവുചാലുകളിലേക്ക് ഒഴുക്കി വിടാനുള്ള സംവിധാനമില്ലാത്തതിനാല്‍ തന്നെ പ്രധാന റോഡില്‍ ചെളിനിറഞ്ഞ് കിടക്കുന്ന സാഹചര്യവുമാണ്. നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ടാറിംഗ് നടത്തിയ റോഡില്‍ ഓവ് ചാല് നിര്‍മ്മിക്കാനായി ജെ സി ബി ഉപയോഗിച്ചതും റോഡ് തകരാന്‍ ഇടയാക്കിയതായി പ്രദേശവാസികള്‍ പറഞ്ഞു.പൊതുവെ കല്വര്ട്ടറുകള് വളരെ കുറവായ റോഡില്‍ നിന്നും മഴ പെയ്യുമ്പോള്‍ വീട്ടിലേക്ക് വെള്ളം ഇറങ്ങി കൃഷി നാശമുള്പ്പെടെയുണ്ടാകുന്നതായും പറയപ്പെടുന്നു.മാര്‍ച്ച് അവസാനിക്കിരിക്കെ ഫണ്ട് ?ദുരുപയോഗം ചെയ്യാനായാണ് ഇത്തരത്തില്‍ ധൃതി പിടിച്ച് അശാസ്ത്രിയമായ രീതിയില്‍ ഓവ് ചാല് നിര്‍മ്മിച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍